റോഡ് ചെളിക്കുളം; മുഖ്യമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർഥികൾ
Friday, August 1, 2025 5:45 AM IST
നിലന്പൂർ: പാറേക്കാട് നിവാസികളുടെ റോഡിനായുള്ള കാത്തിരിപ്പ് നീളുന്നു. ദുരിത യാത്രക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. പാറേക്കാട് നിവാസികൾക്ക് അകന്പാടം - ഇടിവണ്ണ ഭാഗങ്ങളിലേക്ക് പോകാനും കുട്ടികൾക്ക് സ്കൂളുകളിലേക്ക് പോകാനുമുള്ള എളുപ്പ വഴിയാണിത്.

ഈ മണ്ണ് റോഡിനെ ആശ്രയിക്കുന്ന 40 ലധികം കുടുംബങ്ങൾ ഇവിടെയുണ്ട്. ഇരുചക്രവാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ഇതിലൂടെ സർവീസ് നടത്തുന്നത്. 200 മീറ്ററോളം ദൂരത്തിലുള്ള ഈ മണ്ണ് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ദുരിതം അനുഭവിക്കുന്നത് ഏറെയും വിദ്യാർഥികളാണ്. ചാലിയാർ പഞ്ചായത്തിലെ പാറേക്കാട് വാർഡിൽപ്പെട്ട റോഡാണ് തോടായും ചെളിക്കുളമായും മാറിയിരിക്കുന്നത്.

ആനപ്പാറ, പാറേക്കാട് ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ വിദ്യാർഥികൾ ദിവസേന സ്കൂളുകളിലേക്ക് വരികയും പോവുകയും ചെയ്യുന്ന റോഡാണിത്. ഗ്രാമപഞ്ചായത്ത് അംഗം മിനി മോഹൻദാസ് ഇടപെട്ട് റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ റോഡിന് ആവശ്യമായ വീതിയില്ലെന്ന കാരണത്താൽ ഫണ്ട് പാഴായി. വിദ്യാർഥികളുടെയും പ്രദേശവാസികളുടെയും ദുരിതം കണ്ട് മിനി മോഹൻദാസ് വീണ്ടും ഇടപെട്ട് ഇപ്പോൾ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

റോഡിന് ആവശ്യമായ സ്ഥലം വിട്ടു നൽകാൻ റോഡിന്‍റെ ഉപഭോക്തക്കളായ കുടുംബങ്ങൾ തയാറുമാണ്. എന്നാൽ പരിമിതമായ ഭൂമി മാത്രമുള്ളവരാണ് കൂടുതൽ കുടുംബങ്ങളും. പലരും ബാങ്ക് വായ്പകളും മറ്റും എടുത്തിട്ടുള്ളതിനാൽ പഞ്ചായത്തുമായി കരാർ വയ്ക്കാനുള്ള സങ്കേതിക തടസവുമുണ്ട്. ഈ സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.