ട്രോളിംഗ് നിരോധനത്തിനു ശേഷം; ഉണർവില്ലാത്ത ആദ്യദിനം
Saturday, August 2, 2025 6:21 AM IST
ചവറ: ട്രോളിംഗ് നിരോധനത്തിനു ശേഷം കടലിൽ മത്സ്യബന്ധത്തിനുപോയ ബോട്ടുകൾക്ക് പ്രതീക്ഷയ്ക്കൊത്ത് ചെമ്മീൻ ലഭിച്ചില്ല. ഏതാണ്ട് 80 ശതമാനം ബോട്ടുകളും ആദ്യദിനത്തിൽ തന്നെ കടലിൽ പോയിരുന്നു.

നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്നും പോയ ചെറുബോട്ടുകളും ഇടത്തരം ബോട്ടുകളും ഭാഗികമായി തിരികെ ഹാർബറിൽ എത്തി. വന്ന ബോട്ടുകൾക്ക് ഒന്നും കാര്യമായ മത്സ്യ സമ്പത്ത് ലഭിച്ചില്ല. ആദ്യമാദ്യം വന്ന ബോട്ടുകൾക്ക് കിട്ടിയ മീനുകൾക്ക് കിട്ടിയ വില ഉച്ചയോടെ എത്തിയ ബോട്ടുകൾക്ക് ലഭിച്ചില്ല.

വള്ളങ്ങൾക്ക് നെത്തോലിയും അയിലയും ലഭിച്ചതിനെ തുടർന്ന് കിളി, കരിക്കാടി എന്നിവയ്ക്ക് വില ഇടിവുണ്ടായി. ഒരു കുട്ട കിളിമീന് 8000 രൂപ വരെയും കരിക്കാടിയ്ക്ക് 5000 രൂപ വരേയും വില ലഭിച്ചു. പൊതുവെ പണി മോശമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇടത്തരം കിളിമീന് കിലോയ്ക്ക് 50 രൂപ മുതൽ 60 രൂപ വരെയും വലിയ കിളിമീന് 150മുതൽ 200 രൂപ വിലയും ലഭിച്ചു.

കരിക്കാടി കിലോയ്ക്ക് 110 രൂപ വിലവീണു. വരും ദിവസങ്ങളിൽ ചാകരയും ഒപ്പം വിലയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല.