ശൗചാലയം പൊട്ടിയൊഴുകുന്നു; അധികൃതർ മൗനത്തിൽ
Friday, August 1, 2025 6:29 AM IST
ചവറ : കുടുംബകോടതിക്ക് സമീപത്തെ ശൗചാലയം പൊട്ടിയൊഴുകി ദുര്‍ഗന്ധം വമിച്ചിട്ടും അധികൃതര്‍ മൗനത്തിലെന്ന് പരാതി.ചവറ ശങ്കരമംഗലത്ത് പ്രവര്‍ത്തിച്ച് വരുന്ന കോടതിക്കും സബ് രജിസ്ട്രാർ ഓഫീസിനും സമീപത്തുളള ശൗചാലയമാണ് പൊട്ടിയൊഴുകുന്നത്. കോടതിയില്‍ കേസുമായി ബന്ധപ്പെട്ടു വരുന്ന അഭിഭാഷകര്‍ക്കും ഇവിടെ എത്തുന്ന പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടായി മാറുകയാണ്.

സ്ത്രീകളുംകുട്ടികളുമുൾപ്പെടെ നിരവധി പേരാണ് കോടതിയില്‍ എത്തുന്നത്. മഴ കൂടി പെയ്താല്‍ മാലിന്യം ഒലിച്ചിറങ്ങി എല്ലായിടത്തും വ്യാപിക്കും.ഇതിനു സമീപത്ത് തന്നെയാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഇവിടെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്.

കോടതി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ശൗചാലയത്തിന് ടാങ്കും ഒന്നാണ്. ശൗചാലയം പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞതായിട്ടാണ് ആക്ഷേപം.