ട്രോളിംഗ് നിരോധനം അവസാനിച്ചു : മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ കടലിലേക്ക്
Friday, August 1, 2025 6:17 AM IST
വർഗീസ് എം. കൊച്ചുപറമ്പിൽ

ചവറ: ട്രോളിംഗ് നിരോധനം നീങ്ങിയതോടുകൂടി ബോട്ടുകൾ മത്സ്യ ബന്ധനത്തിന് പോയി തുടങ്ങി. ചാകരയുമായി തിരികെ എത്തുന്ന ബോട്ടുകളെ പ്രതീക്ഷയോടെയാണ് തീരം കാത്തിരിക്കുന്നത്.

നീണ്ടകര പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ ഇന്നലെ രാവിലെ 10ന് ശേഷം ബോട്ടുകൾ കെട്ടിയിടാൻ ശക്തികുളങ്ങര ഹാർബർ തുറന്ന് നൽകി. വിവിധ യാർഡുകളിൽ കെട്ടിയിരിക്കുന്ന ബോട്ടുകൾ ഒരേ സമയം നീണ്ടകര പാലത്തിന്‍റെ അടിയിലൂടെ പോകാൻ മുൻ കാലങ്ങളെ പോലെ കഴിയുകയില്ല. തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണം ചെയ്തത്. അർധരാത്രിയോടുകൂടിയാണ് ബോട്ടുകൾ കടലിലേക്ക് പോയത്.

മത്സ്യമേഖല ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇക്കുറിയെങ്കിലും കാര്യമായ ചാകര ലഭ്യമായാൽ കടങ്ങളും പ്രാരാബ്ദങ്ങളും നീങ്ങുമെന്ന പ്രതീക്ഷയാണ് കടലിന്‍റെ മക്കൾക്കുള്ളത്.

ഓരോ സീസൺ കഴിയുമ്പോഴും ബോട്ടുകളുടെ ചെലവ് ഏറുകയാണ്. ഡീസൽ, ഐസ്, റേഷൻ, ബാറ്റ തുടങ്ങിയവ ഉൾപ്പെടെ ഒരു ദിവസത്തെ ചെലവ് ചെറിയ ബോട്ടിന് 15000 രൂപ മുതൽ 30000 രൂപ വരെയും ഇടത്തരം ബോട്ടിന് 30000 രൂപ മുതൽ 60000 രൂപ വരെയും വലിയ ബോട്ടുകൾക്ക് 80000 രൂപ മുതൽ ഒരു ലക്ഷം രൂപ വരേയും വരുന്നുണ്ട്.

പലപ്പോഴും ബോട്ടിന്‍റെ അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് ബാങ്ക് ലോണും മറ്റു കടങ്ങളും വാങ്ങിയാണ് നടക്കുന്നത്. ഇതെല്ലാം തിരികെ അടയ്ക്കണമെങ്കിൽ കടൽ കനിയെണമെന്നാണ് തൊഴിലാളികൾ പറയുന്നത്.