വയോധികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മൂന്നുപേര്‍ അറസ്റ്റില്‍
Saturday, August 2, 2025 6:21 AM IST
അഞ്ചല്‍ : വസ്തുവിന്‍റെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു വയോധികനെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ ഏരൂര്‍ പോലീസ് പിടികൂടി.

ഏരൂർ തുമ്പോട് ചരുവിള പുത്തന്‍വീട്ടില്‍ ‍ പ്രഭാകരന്‍ പിള്ള (62) യെയാണ് നാലംഗ സംഘം ആക്രമിച്ചത്. തുമ്പോട് സ്വദേശികളായ സുനു, ബൈജു, മനോജ്‌, എന്നിവരെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാലാമന്‍ ബിനു എന്നയാള്‍ ഓടി രക്ഷപ്പെട്ടു. തലയ്ക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ പ്രഭാകരന്‍പിള്ള തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

പ്രഭാകരന്‍ പിള്ളയും അയല്‍വാസിയായ സ്ത്രീയും തമ്മില്‍ വസ്തുവിലെ വഴിയേ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. നിരന്തരമായ പരാതിയെ തുടര്‍ന്നു റീസര്‍വെ നടത്തി പ്രശ്നപരിഹാരവും കണ്ടെത്തിയിരുന്നു.

എന്നാല്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നു മുന്‍ വൈരാഗ്യമുണ്ടായിരുന്ന പ്രതികള്‍ രാത്രി എട്ടോടെ തുമ്പോട് കടയില്‍ ഇരുന്നു വോട്ടര്‍ പട്ടിക പരിശോധിക്കുകയായിരുന്ന പ്രഭാകരന്‍പിള്ളയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സോഡ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. പിന്നീട് പൊട്ടിയ സോഡ കുപ്പി ഉപയോഗിച്ച് പ്രഭാകരന്‍ പിള്ളയെ കഴുത്തില്‍ കുത്തുകയും ചെയ്തു.

ആഴത്തില്‍ മുറിവേറ്റ പ്രഭാകരന്‍ പിള്ളയെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു എത്തിയ പോലീസ് മൂന്നുപേരെ പിടികൂടി. രക്ഷപെട്ട ബിനുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഏരൂര്‍ പോലീസ് പറഞ്ഞു.

വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ സുനു, ബൈജു, മനോജ്‌ എന്നിവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു