തകർന്ന കനാൽഭിത്തി പുനർനിർമിക്കാൻ 79 ലക്ഷം അനുവദിച്ചു: ജി.എസ്. ജയലാൽ എംഎൽഎ
Friday, August 1, 2025 6:29 AM IST
ചാത്തന്നൂർ: കല്ലട ജലസേചന പദ്ധതിയുടെ തകർന്ന കനാൽ ഭിത്തിയും അക്വഡേറ്റും പുനർനിർമിക്കാൻ 79 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു. ചാത്തന്നൂർ പഞ്ചായത്തിലെ കാരം കോട് വാർഡിൽ ഉപാസന ജംഗ്ഷന് സമീപമാണ് കനാൽ ഭിത്തിയും അക്വഡേറ്റും തകർന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ കനാലിൽ വെള്ളം തുറന്നു വിട്ടപ്പോഴാണ് കനാലിന്‍റെ പാർശ്വഭിത്തികൾ തകർന്നു പോയത്.

തുടർന്ന് തകർന്ന കനാൽ ഭാഗം പുനർ നിർമിക്കാനായി എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചു .അടിയന്തിരമായി കനാൽ പുനർ നിർമിക്കേണ്ടതിന്‍റെ ആവശ്യകത സർക്കാരിനെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

വേനൽകാലത്താണ് കനാൽ ഭിത്തി തകർന്നത്. അതോടെ വെള്ളം തുറന്നു വിടുന്നത് നിർത്തിവെച്ചു. കിണറുകളും വറ്റി തുടങ്ങി. നാട്ടുകാർ വെള്ളത്തിനായി നെട്ടോട്ടമോടിയിട്ടും അടിയന്തിരമായി കനാൽ പുനർനിർമിക്കാൻ നടപടി ഉണ്ടായില്ല.

ഇതേ തുടർന്ന് ബി ജെ പി യുടെ നേതൃത്വത്തിൽ കനാലിൽ റീത്ത് സമർപ്പിച്ച് വരെ പ്രതിഷേധ സമരം നടത്തിയിരുന്നു. തകർന്നു പോയ കനാൽ പാർശ്വഭിത്തികൾ,അക്വഡേറ്റ്,അനുബന്ധമായുള്ള നിർമിതികൾ എന്നിവയുടെ പുനർ നിർമിതിയ്ക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.