മോഷ്‌ടാവ് തിരുവല്ലം ഉണ്ണിയുമായി തെളിവെടുപ്പ് നടത്തി
Saturday, August 2, 2025 6:11 AM IST
അഞ്ചല്‍ : ഏരൂര്‍ പത്തടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവ് തിരുവല്ലം ഉണ്ണിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടന്ന കടകളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്.

കവര്‍ച്ചയ്ക്കായി താന്‍ എത്തിയതും വാഹനം പാര്‍ക്ക് ചെയ്തതും കവര്‍ച്ച രീതിയും പ്രതി പോലീസിന് വിശദീകരിച്ചു. തെളിവെടുപ്പിനിടെ കവര്‍ച്ച നടത്തിയ കടയുടമയും ചില നാട്ടുകാരും പ്രതിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പ്രതിയെ വീണ്ടും ജുഡീഷല്‍ കസ്റ്റഡിയിലേക്ക് മാറ്റി. റിമാൻഡിലായിരുന്ന തിരുവല്ലം ഉണ്ണിയെ തുടരന്വേഷണത്തിനായി കോടതിയുടെ അനുമതിയോടെയാണ് ഏരൂര്‍ പോലീസ് രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്.

അതേസമയം സമീപ പ്രദേശങ്ങളിലും ഇയാള്‍ കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നു അഞ്ചല്‍ അടക്കമുള്ള പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. പത്തടിയിലെ കവര്‍ച്ചയില്‍ ഉണ്ണിയുടെ സഹായിയും ബന്ധുവുമായ ആട് സജിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.