പൊടിപടല ഭീഷണിയിൽ മീനാട് നിവാസികൾ
Saturday, August 2, 2025 6:11 AM IST
ചാത്തന്നൂർ: ചാത്തന്നൂർ - പരവൂർ റോഡിൽ മീനാട് ഭാഗത്ത് നട്ടുച്ചയ്ക്കും കൂരിരുട്ട്. യാത്രക്കാരുടെ കാഴ്ച മറയ്ക്കുകയും പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നത് പൊടിപടലങ്ങളാണ്.

സിമന്‍റും പാറപ്പൊടിയും ചേർന്നുള്ള മിശ്രിതങ്ങൾ നിറയുകയും അന്തരീക്ഷത്തിൽ തങ്ങി നില്ക്കുകയും മഴ ചാറുമ്പോൾ പൊടി ഘനീഭവിച്ച് ഇരുട്ട് സൃഷ്ടിക്കുകയുമാണ്. പോളച്ചിറയ്ക്ക് കുറുകെയുള്ള ഈറോഡിന്‍റെ ഇരുവശങ്ങളിലുമുള്ള ഫാക്‌ടറികളിലെ പൊടിപടലങ്ങളാണ് ഈ അവസ്ഥ സൃഷ്്‌ടിക്കുന്നത്.

നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് സമീപമുള്ള കോൺക്രീറ്റ് മിക്സ്ചർ പ്ലാന്‍റ് പ്രവർത്തനം സജീവമാക്കിയതോടെയാണ് ഗുരുതരമായ അന്തരീക്ഷമലീകരണം സൃഷ്്‌ടിക്കുന്നത്. ഈ പ്ലാന്‍റിൽ നിന്നും സിമന്‍റ് പൊടിയും പാറപ്പൊടിയും അന്തരീക്ഷത്തിൽ എത്തിചേരുന്നു. ഇതിന് പുറമേ റോഡിന്‍റെ ഇരുവശങ്ങളിലുമായി നാല് ക്രഷർ യൂണിറ്റുകളും രണ്ട് ഇഷ്‌ടിക കമ്പിനികളും.

ക്രഷർ കന്പനികളിൽ നിന്നുള്ള പാറപ്പൊടിയും ഇഷ്‌ടിക കന്പനികളിൽ നിന്നുള്ള പുകയും കൂടി തങ്ങി നിന്നാണ് ഇരുട്ട് സൃഷ്ടിക്കുന്നത്. മീനാട് വില്ലേജ് ഓഫീസിന്‍റെ പരിധിയിലുള്ള രണ്ട് ക്രഷർ യൂണിറ്റുകൾ റവന്യൂ പുറമ്പോക്ക് കൈയേറിയാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നതെന്നും റവന്യൂ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഒരു ക്രഷർ യൂണിറ്റ് 11 സെന്‍റ് സ്ഥലത്തിലധികം റവന്യൂ പുറമ്പോക്കാണ് കൈയേറിയിരിക്കുന്നത്.

ഇവർക്ക് റവന്യൂ അധികൃതർ കഴിഞ്ഞ ദിവസംനോട്ടിസ് നല്കിയിട്ടുണ്ട്. അനധികൃതമായി റവന്യൂ ഭൂമി കൈയേറി പ്രവർത്തിക്കുന്ന പ്ലാന്‍റുകളും പരിസ്ഥിതി മലിനീകരണത്തിന് ആക്കം കൂട്ടുന്നു. റോഡിലൂടെ പോകുന്ന വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും കാഴ്ച മറയുന്നതിന് ഒപ്പം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളും ഉയർത്തുകയാണ്.

ദേശാടന പക്ഷികളുടെ പ്രധാന ആവാസ കേന്ദ്രമാണ് പോളച്ചിറ ഏല. ഈ ഏലായിലെത്തുന്ന ദേശാടനപക്ഷികളുടെ ആവാസ വ്യവസ്ഥയെ പൊടിപടലങ്ങൾ തകിടം മറിക്കും. ദേശാടന പക്ഷികൾ പോളച്ചിറയെ ഉപേക്ഷിക്കുന്നതായിരിക്കും ഫലം.

ഇതിന് പുറമേയാണ് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ. ശ്വാസകോശത്തിൽ പൊടി അകപ്പെട്ട് പലതരം രോഗങ്ങൾക്ക് പരിസരവാസികൾ വിധേയരാകുന്നു. കാലി വളർത്തലിനും മാരക ദീഷണിയായി മാറിയിരിക്കുകയാണ് ഈ പ്ലാന്‍റുകൾ. ഇതിനും പുറമേയാണ് മറ്റൊരു കോൺക്രീറ്റ് മിക്സിംഗ് പ്ലാന്‍റുകൂടി ഇവിടെ സ്ഥാപിക്കാനൊരുങ്ങുന്നത്.