രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം : പുനലൂർ റെയിൽവേ ട്രാക്‌ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തി
Saturday, August 2, 2025 6:11 AM IST
അനിൽ പന്തപ്ലാവ്

പുനലൂർ :രണ്ടു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂർ റെയിൽവേ ട്രാക്‌ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തി. കഴിഞ്ഞ ദിവസം ഉച്ചയോടു കൂടിയാണ് കെഎസ്ഇബിയുടെ പുനലൂർ സബ്സ്റ്റേഷനിൽ നിന്നും റെയിൽവേയുടെ 110 കെവി ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി കടത്തിവിട്ടത്.വൈദ്യുതി കടത്തിവിടുന്നതിന്‍റെ ഭാഗമായി പുനലൂർ സബ്സ്റ്റേഷനിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിപുലമായ പരിശോധനകൾ നടത്തുകയും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ട്രാൻസ്മിഷൻ സർക്കിൾ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനിയർ ഹേമ കെഎസ്ഇബിയുടെ പുനലൂർ സബ്സ്റ്റേഷനിൽ നിന്നും ഭൂഗർഭ കേബിൾ വഴി റെയിൽവേ ട്രാക്‌ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി കടത്തിവിടുന്നതിന്‍റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

ഭൂഗർഭ കേബിളുകളിലൂടെ വൈദ്യുതി കടത്തിവിടുന്ന പ്രവർത്തി വിജയകരമായതോടെ റെയിൽവേ ട്രാന്‍സ് സബ്സ്റ്റേഷനിൽ മറ്റു പരിശോധനകൾക്കുശേഷം അടുത്തയാഴ്ചയോടുകൂടി വൈദ്യുതി നൽകാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഇതിനായി കെഎസ്ഇബിയും റെയില്‍വേയും തമ്മില്‍ കണക്ടിവിറ്റി കരാർ വയ്ക്കും. ശേഷമാകും റെയില്‍വേ സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുക. ഇതോടൊപ്പം തന്നെ മീറ്റര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ ബാക്കിയുള്ള ഏതാനും ജോലികള്‍ കൂടി കെഎസ്ഇബി പൂര്‍ത്തിയാക്കുകയും ചെയ്യും.

റെയില്‍വേ സ്റ്റേഷനില്‍ സജ്ജമാക്കിയിട്ടുള്ള സബ്‌സ്റ്റേഷനില്‍ നിന്നും കെഎസ്ഇബിയുടെ സബ്‌സ്റ്റേഷനിലേക്ക് 2.250 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിക്കടിയിലൂടെ (യുജി) വൈദ്യുതകേബിളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും (ഒഎഫ്സി) സ്ഥാപിക്കുന്ന ജോലികളും സബ്സ്റ്റേഷനുകളില്‍ പാനലുകളും കണ്ടക്‌ടറുകളും ഉൾപ്പെടെയുള്ള ജോലികൾ 10 മാസം കൊണ്ടാണ് കരാർ കമ്പനി പൂർത്തിയാക്കി നൽകിയത്.

പിന്നീട് കെഎസ്ഇബിയുടെ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്‍റെ പരിശോധനയും പൂർത്തീകരിച്ചിരുന്നു.ഇതിനുശേഷമാണ് വൈദ്യുതി കടത്തിവിടുന്നതിനുള്ള തീരുമാനത്തിലേക്ക് അധികൃതർ കടന്നത്. കഴിഞ്ഞകൊല്ലം സെപ്റ്റംബറിലാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ജോലികൾ ആരംഭിച്ചത്. ഏറെ ശ്രമകരമായ ജോലി, കാലാവസ്ഥ പ്രശ്നങ്ങളും സാങ്കേതിക പ്രശ്നങ്ങളും മൂലം പൂര്‍ത്തിയാക്കാന്‍ 10 മാസമെടുത്തു.

കൊല്ലം- ചെങ്കോട്ട റെയില്‍പ്പാതയില്‍ വൈദ്യുത തീവണ്ടികളുടെ യാത്ര സുഗമമാക്കുന്നതിനായാണ് റെയില്‍വേയുടെ ട്രാക്‌ഷന്‍ സബ്‌സ്റ്റേഷന്‍ വൈദ്യുതിയെത്തിച്ച് പ്രവര്‍ത്തനക്ഷമമാക്കിയത്. 95 കിലോമീറ്റര്‍ നീളുന്ന പാതയില്‍ കൊല്ലം പെരിനാട്ടേയും തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലെയും റെയില്‍വേ സബ്‌സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കിയാണ് നിലവില്‍ തീവണ്ടികള്‍ ഓടിക്കുന്നത്.

കൊല്ലം- ചെങ്കോട്ട റെയില്‍പ്പാതയില്‍ വൈദ്യുത തീവണ്ടികളുടെ യാത്ര ഇതോടെ സുഗമമാകും. 95 കിലോമീറ്റര്‍ നീളുന്ന പാതയില്‍ കൊല്ലം പെരിനാട്ടേയും തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലെയും റെയില്‍വേ സബ്‌സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കിയാണ് നിലവില്‍ തീവണ്ടികള്‍ ഓടിക്കുന്നത്.

വനമേഖലയിലൂടെയുള്ള പാതയില്‍ വൈദ്യുതി ലഭ്യമാക്കുന്നത് സാഹസമാണ്. പുനലൂരിലെ ട്രാക്‌ഷന്‍ സബ്‌സ്റ്റേഷനിൽക്കൂടി വൈദ്യുതി എത്തുമ്പോൾ ഈ പാത സമ്പൂർണ വൈദ്യുതീകരണ പാതയായി മാറും.

പുനലൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് റെയിൽവേ 2023 ലായിരുന്നു അവരുടെ സബ്സ്റ്റേഷൻ നിർമാണം പൂർത്തീകരിച്ചത്.എന്നാൽ ഇവിടെയൊക്കെ വൈദ്യുതി എത്തിക്കേണ്ടത് കെഎസ്ഇബിയുടെ പുനലൂർ സബ്സ്റ്റേഷനിൽ നിന്നും 2.250 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ച് ആയിരുന്നു.

ഈ പ്രവർത്തിയുടെ അടങ്കൽ,കരാർതുടങ്ങിയ നടപടിക്രമങ്ങൾ നീണ്ടു പോവുകയായിരുന്നു. പിന്നീട് വൈദ്യുതി വകുപ്പ് മന്ത്രിയും,പി.എസ്. സുപാൽ എംഎൽഎയും കൂടി സംയുക്തമായി നടത്തിയ ചർച്ചയിലായിരുന്നു റെയിൽവേ ട്രാക്ക് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ജോലികൾക്ക് ജീവൻ വച്ചത്.

2023 സെപ്റ്റംബറില്‍ ഭൂഗര്‍ഭകേബിള്‍ സ്ഥാപിച്ചുതുടങ്ങി. പരമാവധി വേഗതയിൽ തന്നെ പത്തുമാസം കൊണ്ടാണ് ഈ ജോലികൾ കരാറെടുത്ത് കമ്പനി പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വിശദമായ വിലയിരുത്തലുകൾ നടത്തുകയും ഒപ്പം പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു തിരക്കുള്ള നഗരമധ്യത്തിലൂടെ കേബിളുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

കേബിളുകൾ സ്ഥാപിക്കേണ്ടത് തിരക്കുള്ള മലയോര ഹൈവേയിൽ അഞ്ചൽ -പുനലൂർ റോഡിലൂടെ കെഎസ്ആർടിസി ജംഗ്ഷൻ വഴി ദേശീയപാത മറികടന്നായിരുന്നു. ഇതിനുശേഷം വീതി കുറഞ്ഞതും ജനത്തിരക്കേറിയതുമായ ശിവൻ കോവിൽ റോഡ് വഴി ഭരണിക്കാവ് ,സെന്‍റ് ഗൊരേറ്റി ജംഗ്ഷനിൽ നിന്നും പേപ്പർമിൽ റോഡ് മറികടന്നാണ് റെയിൽവേയുടെ ട്രാക്‌ഷൻ സബ്സ്റ്റേഷനിൽ എത്തിക്കേണ്ടിതിരുന്നത്.

ഈ പാതകളിൽ പലപ്പോഴും ആഴ്ചകളോളമാണ് ഗതാഗതം തടസപ്പെട്ടത്. കൂടാതെ കേബിൾ കടന്നുപോകുന്ന പാതയിൽ ഭരണിക്കാവ്,മുഹൂർത്തിക്കാവ്,വെട്ടിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ചേമ്പറു കളും സ്ഥാപിക്കേണ്ടതായി വന്നു. ഇത്തരത്തിലുള്ള ഏറെ ശ്രമകരമായ പ്രവർത്തികൾ പൂർത്തീകരിച്ചാണ് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞത്.