വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; സ്‌കൂളിനെതിരേ പരാതി
Friday, August 1, 2025 6:29 AM IST
ചാത്തന്നൂർ: സ്കൂ‌ൾ വിദ്യാർഥി അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂൾ അധിക്യതരുടെ മാനസിക പീഡനത്തെതുടർന്നാണ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. സ്വകാര്യ മെഡിക്കൽ കോളജ് ആശു പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പതിനേഴുകാരൻ അപകട നില തരണം ചെയ്ത‌തായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ശിശുക്ഷേമ സമിതി, പൂയപ്പള്ളി പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയെന്നു മാതാവ് പറഞ്ഞു.ഒരു മാസം മുൻപ് സ്കൂ‌ളിൽ ഹയർ സെക്കൻഡറി ഒന്നാം വർഷം വിദ്യാർഥിക്ക് മർദനമേറ്റിരുന്നു.

പരിക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. മർദനമേറ്റ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് വി ദ്യാർഥികളെ പ്രതിയാക്കി കേസെടുത്തു. തുടർന്നു സ്‌കൂൾ അധികൃതർ മൂന്ന് വിദ്യാർഥികളെ താൽ ക്കാലികമായി പുറത്താക്കി.

കഴി ഞ്ഞ 14നു ഇവരെ തിരിച്ചെടുത്തു. ഇപ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥി ഒഴിച്ചു മറ്റുള്ളവർ സ്‌കൂളിൽ തിരികെ പ്രവേശിച്ചു. രണ്ടാഴ്ച‌ മുൻപ് പൂയപ്പള്ളി സ്‌റ്റേഷനിൽ എത്തിയപ്പോൾ മറ്റൊരു കേസ് കൂടി സ്‌കൂൾ അധികൃതർ നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായി വിദ്യാർഥിയുടെ മാതാവ് പറയുന്നു.

രണ്ടുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് കാട്ടിയതെന്നു പറഞ്ഞു സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയെന്നു മാതാവ് ആരോപിച്ചു. ഭയന്ന വിദ്യാർഥി വീട്ടിൽ ആളില്ലാത്ത നേരത്ത് അമിത അളവിൽ ഗുളിക കഴിക്കുകയായിരുന്നുവെന്ന് മാതാവ് പറയുന്നു.