വെള്ളക്കെട്ട് നീക്കിയ ഒറ്റയാൾ സമരം
Friday, August 1, 2025 6:17 AM IST
കുണ്ടറ : വെള്ളക്കെട്ടിലിറങ്ങി മജീഷ്യൻ ആർ.സി.ബോസിന്‍റെ ഒറ്റയാൾ സമരം പരിഹാരം കണ്ടു. അന്പതോളം കുടുംബങ്ങളെ ബാധിക്കുന്ന വെള്ളക്കെട്ടിനു പരിഹാരം തേടിയാണ് ബോസ് സമരം ആരംഭിച്ചത്. ഇന്നലെ രാവിലെപത്തോടെയാണ് പെരിനാട് പഞ്ചായത്തിലെ വെള്ളിമൺ നാട്ടുവാതുക്കൽ മായാജാലിൽ ആർ.സി. ബോസ് പെരിനാട് വില്ലേജ് ഓഫീസിനു മുന്നിൽ ഒറ്റയാൾ സമരം ആരംഭിച്ചത്.

പെരിനാട് പഞ്ചായത്ത് നാട്ടുവാതുക്കൽ ഭാഗത്ത് ഏകദേശം അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നയിടത്തെ വഴിയിലെ വെള്ളക്കെട്ടാണ് സമരത്തിന്‍റെ കാരണം. പഞ്ചായത്ത് റോഡിനോടു ചേർന്നുള്ള തൊട്ടടുത്ത പുരയിടക്കാരൻ ഏല ആയിരുന്ന വസ്തു മണ്ണിട്ട് ഉയർത്തിയതാണ് റോഡിലേക്കു വെള്ളം കയറാൻ കാരണം.

ഈ റോഡിലൂടെ നടന്ന പോകുന്ന വഴിയാത്രക്കാർക്കു വളംകടി പോലെയുള്ള അസുഖങ്ങൾ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നതു നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.
ഒറ്റയാൾ സമരം ആരംഭിച്ചതോടെ വില്ലേജ് ഓഫീസർ മനോജ് സ്ഥലം സന്ദർശിക്കുകയും മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചു മണ്ണിട്ട് ഉയർത്തിയ പുരയിടത്തിൽ വലിയ കുഴികൾ എടുത്ത് വെള്ളം ഒഴുക്കിവിട്ടു. ശാശ്വത പരിഹാരത്തിനായി പുരയിടത്തിന്‍റെ വശത്തിലൂടെ ഓട നിർമിച്ച് ഏലായുടെ നടത്തോട്ടിലേക്കു വെള്ളം ഒഴുക്കി വിടാനും നിർദേശമുണ്ടായി.

തുടർന്നാണ് ആർ.സി. ബോസ് സമരം അവസാനിപ്പിച്ചത്. താൽക്കാലിക പരിഹാരം മാത്രമാണ് ഇപ്പോഴും ഉണ്ടായതെന്നും ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല ഒറ്റയാൾ സമരം ആരംഭിക്കുമെന്നും ബോസ് പറഞ്ഞു. പെരിനാട് പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.