ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ ബിരുദ - ബിരുദാനന്തര പ്രോഗ്രാമുകളും കേരള സർവകലാശാല അംഗീകരിച്ചു
Saturday, August 2, 2025 6:21 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ ബിരുദ - ബിരുദാനന്തര പ്രോഗ്രാമുകളും കേരള സർവകലാശാല അംഗീകരിച്ചു. ഇന്നലെ കൂടിയ പ്രത്യേക ഡീൻ കൗൺസിൽ യോഗത്തിലാണ് അടിയന്തര തീരുമാനം ഉണ്ടായത്. ഇതോടെ കുറച്ചു മാസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമായി.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ.ഡോ. വി.പി. ജഗതി രാജും അക്കാദമിക് ആൻഡ് റിസർച്ച് കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ഡോ. എം. ജയപ്രകാശും കഴിഞ്ഞ ദിവസം നേരിട്ട് ഈ വിഷയത്തിന്‍റെ ഗൗരവം കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മലിനെ ബോധ്യപ്പെടുത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര ഡീൻ കൗൺസിൽ കൂടുകയും അനുകൂല തീരുമാനം ഉണ്ടാവുകയും ചെയ്തത്. വൈസ് ചാൻസിലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡീൻ കൗൺസിലിൽ എടുത്ത തീരുമാനം അംഗീകരിച്ചത്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും കേരള സർവവകലാശാല അംഗീകരിച്ചത് ചരിത്രപരമായ തീരുമാനം ആണെന്നും അതിനെ സ്വാഗതം ചെയ്യുന്നു എന്നും ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ജഗതി രാജ് പറഞ്ഞു.

ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു ബുദ്ധിമുട്ടും ഇനി അനുഭവിക്കേണ്ടി വരില്ലായെന്നും എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും പിഎസ്‌സി, യുപിഎസ്‌സി പോലുള്ള പരീക്ഷകൾക്കും ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദം അംഗീകൃതം ആണെന്നും വൈസ് ചാൻസിലർ പറഞ്ഞു.

നിലവിൽ 31 യുജി പിജി പ്രോഗ്രാമുകളും നാലു സർട്ടിഫിക്കറ്റ് കോഴ്സുകളും ആണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്നത്. ഇതിൽ 29 യുജി പിജി പ്രോഗ്രാമുകളുടെയും മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെയും അഡ്മിഷൻ ഇപ്പോൾ നടക്കുകയാണ്. സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.