തെന്മലയില്‍ കട കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവര്‍ച്ച; നാലുപേര്‍ പിടിയില്‍
Friday, August 1, 2025 6:17 AM IST
തെന്മല : തെന്മല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടമണ്‍ എല്‍പി സ്‌കൂളിനു സമീപമുള്ള പലചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍. പുന്നല ചാച്ചിപ്പുന്ന സ്വദേശികളായ മുകേഷ് , ശ്രീജിത്ത്, പിറവന്തൂര്‍ സ്വദേശി അനി, പുന്നല ലക്ഷം വീട്ടില്‍ ബിജു എന്നിവരെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 22 നായിരുന്നു സംഭവം. പൂട്ടുതുറന്ന് ഉള്ളില്‍ക്കടന്ന നാല്‍വര്‍ സംഘം മേശയില്‍ സൂക്ഷിച്ചിരുന്ന 85,000 രൂപ രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 250 കിലോയോളം ഉണക്കിയ കുരുമുളക്, 70 കിലോ കൊട്ടപാക്ക് എന്നിവ മോഷ്ടിച്ചു കടത്തുകയായിരുന്നു.

കടയുടമയുടെ പരാതിയില്‍ കേസെടുത്ത തെന്മല പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍നിന്നും സമാനമായി മുമ്പും നിരവധി കവര്‍ച്ച നടത്തിയിട്ടുള്ള മുകേഷും സംഘവുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്നു പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവന്ന പോലീസ് ഒന്നും നാലും പ്രതികളായ മുകേഷ്, ശ്രീജിത്ത് എന്നിവരെ ചാച്ചിപുന്നയിലെ വീട്ടില്‍ നിന്നും രണ്ടും മൂന്നും പ്രതികളായ അനി, ബിജു എന്നിവരെ കലയനാട് മാര്‍ക്കറ്റില്‍ നിന്നും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തെന്മല എസ് ഐ അമീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, അഭിജിത്ത്, മണ്‍സൂര്‍, അജിത്ത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.