ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല്‍ കര്‍ശന നടപടി
Friday, August 1, 2025 6:17 AM IST
കൊല്ലം: ശാസ്താംകോട്ട തടാക പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും മണലൂറ്റും ഒക്‌ടോബര്‍ 26 വരെ നിരോധിച്ച് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം ജി.നിര്‍മല്‍കുമാര്‍ ഉത്തരവിട്ടു.

ശാസ്താംകോട്ട പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10,11,12,19 എന്നീ വാര്‍ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ക്ക് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

വിവിധ സ്രോതസുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തികളും തടയും. സിആര്‍പിസി 144 വകുപ്പിന്‍റെ രണ്ടാം ഉപവകുപ്പ്, കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങള്‍ 2002, കെഎംഎം സി റൂള്‍സ് എന്നിവ പ്രകാരമാണ് നടപടി.