തകർന്ന വീട്ടിൽ ജീവഭയവുമായി നാലംഗ നിർധന കുടുംബം
Friday, August 1, 2025 6:29 AM IST
പരവൂർ : ഏത് നിമിഷവും തകർന്ന് വീഴാവുന്ന ഒറ്റ മുറിയുള്ള വീട്ടിൽ അസുഖങ്ങളും പട്ടിണിയും പരിവട്ടവുമായി നാലംഗ കുടുംബം. ജീവഭയവുമായാണ് ഈ നിർധന കുടുംബം ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുന്നത്. പഠനത്തിൽ മിടുക്കരായ കുട്ടികളുടെ പാഠപുസ്തകങ്ങൾ പോലും മഴ നനയാതെ സൂക്ഷിക്കാൻ ഈ വീട്ടിൽ ഒരിടമില്ലാത്ത ദയനീയാവസ്ഥയാണ്.

പൂതക്കുളം ആലുവിള വീട്ടിൽ ജയപ്രകാശിന്‍റെ വീടാണ് കഴിഞ്ഞ മഴയിൽ തകർന്ന് വീണത്. ഇരുപത് വർഷം മുൻപ് മൂന്നര സെന്‍റിൽ താത്കാലികമായി നിർമിച്ച പഴയ വീടാണിത്. മുൻവശം കോൺക്രീറ്റ് ചെയ്തതും അടുക്കളയും മറ്റും സ്ഥിതി ചെയ്യുന്ന ബാക്കിയുള്ള ഭാഗം ഒാടിട്ടതുമാണ്. ഓടിട്ട ഭാഗമാണ് പൂർണമായും മഴയിൽ തകർന്നടിഞ്ഞത്.

ബാക്കിയുള്ള കോൺക്രീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂരയും ഇപ്പോൾ ചോർന്നൊലിക്കുകയാണ്. ഈഭാഗവും ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. ഇവിടുത്തെ ഒരു മുറിയിലാണ് നാലംഗ കുടുംബം ജീവനും മുറുകെ പിടിച്ച് അന്തിയുറങ്ങുന്നത്.

പഞ്ചായത്ത് രൂപീകരണ കാലം മുതൽ ഇടതു മുന്നണി ഭരിക്കുന്ന പൂതക്കുളത്ത് വാർഡ് അംഗവും സിപിഎമ്മുകാരിയാണ്.സിപിഎമ്മുകാരനായ ജയപ്രകാശ് വീടിന് വേണ്ടി ഇനി മുട്ടാൻ വാതിലുകളില്ല.

ലൈഫ് പദ്ധതിയിലും പല തവണഅവഗണിച്ചു. മുമ്പ് രണ്ട് തവണ വീട് തകർന്ന് വീണപ്പോഴും പഞ്ചായത്തിലും മറ്റും എത്തി അപേക്ഷ കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ജയപ്രകാശ് പറഞ്ഞു.രോഗബാധിതനായ ജയപ്രകാശ് പൂതക്കുളം ധർമശാസ്താ ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനാണ്. ഭാര്യ ജയ തൊഴിലുറപ്പിനും വീട്ട് ജോലിക്കും പോയാണ് കുടുംബത്തിന്‍റെ നിത്യ ചെലവുകൾക്ക് വക കണ്ടെത്തുന്നത്.

മകൾ അനാമിക എൻജിനിയറിംഗ് കോളജ് വിദ്യാർഥിനിയും മകൻ ആകാശ് പത്താം ക്ലാസ് വിദ്യാർഥിയുമാണ്.നല്ലൊരു മഴയും കാറ്റും ഉണ്ടായാൽ വീട് പൂർണണമായും തകർന്നു വീഴുമെന്ന അവസ്ഥയിലാണ്. രാത്രി ഉറങ്ങാതെയാണ് ജയ പ്രകാശും ഭാര്യ ജയയും കഴിച്ചു കൂട്ടുന്നത്.പുതിയ വീട് നിർമിക്കാൻ കുടുംബത്തിനു നിവൃത്തിയില്ല.

നിർമാണ തൊഴിലാളിയായ ജയപ്രകാശിന് അസുഖങ്ങൾ മൂലം തൊഴിലെടുക്കാൻ പറ്റാതായതോടെയാണ് ക്ഷേത്രത്തിൽ താത്കാലിക ജോലിക്ക് പോകുന്നത്. മകൾ അനാമികയും മകൻ ആകാശും പഠനത്തിൽ മിടുക്കരാണ്. പക്ഷേ ഇവർക്ക് ബുക്കുകൾ സൂക്ഷിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്.

സുരക്ഷിതത്വമുള്ള വീടില്ലാത്ത അവസ്‌ഥയിൽ പഠന കാര്യം പോലും അനിശ്ചിതത്വത്തിലാണ്. തകർന്നു വീണ വീടിന്‍റെ മണ്ണും മറ്റും നീക്കം ചെയ്തു താത്ലികമായി ഷെഡ് വയ്ക്കണമെങ്കിൽ പോലും പണമില്ലാത്തതു തടസമാണ്. എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കുടുംബം.