ദേവരാജൻ മാസ്റ്റർ പുരസ്‌കാരം കൈതപ്രത്തിനും പ്രിയദർശനും
Saturday, August 2, 2025 6:11 AM IST
പരവൂർ: സംഗീതസഭയുടെ ജി. ദേവരാജൻ മാസ്റ്റർ സ്മാരക ആറാമത് പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും സമഗ്ര സംഭാവനയ്ക്കുള്ള നാലാമത് പുരസ്കാരം ചലച്ചിത്ര സംവിധായകൻ പ്രിയദർശനും സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുൻ ചീഫ് സെക്രട്ടറിയും പ്രമുഖ ഗാനരചയിതാവുമായ കെ. ജയകുമാർ ചെയർമാനും കവിയും ഗാനചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ, രാജീവ് ആലുങ്കൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. 25000 രൂപയും പ്രശസ്‌ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്‌ത ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

നവംബർ 22ന് പരവൂർ സംഗീതസഭയുടെ എട്ടാമത് വാർഷികാഘോഷ ദിനത്തിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. പ്രസിഡന്‍റ് എസ്. മണിക്കുട്ടൻ, സെക്രട്ടറി മാങ്കുളം രാജേഷ്, ട്രഷറർ ശ്രീഹരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലേഖ, ജയ, സൗമ്യ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.