ചാലിയാർ കുടുബാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്കുകൾക്ക് മുൻ പ്രസിഡന്‍റുമാരുടെ പേരുകൾ
Friday, August 1, 2025 5:46 AM IST
നിലന്പൂർ: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ബ്ലോക്കുകൾ പരേതരായ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരുടെ പേരുകളിൽ ഇനി അറിയപ്പെടും.

കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ ബ്ലോക്കിന് ചാലിയാർ ഗ്രാമപഞ്ചായത്തിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റും മുതിർന്ന കോണ്‍ഗ്രസ് നേതാവും നിലന്പൂർ അർബൻ ബാങ്കിന്‍റെ പ്രസിഡന്‍റുമായിരുന്ന ഇ.പി.അപ്പുക്കുട്ടൻ പിള്ളയുടെയും പുതിയ ബ്ലോക്കിന് ചാലിയാർ ഗ്രാമപഞ്ചായത്തിന്‍റെ നാലാമത്തെ പ്രസിഡന്‍റും ചാലിയാർ സർവീസ് സഹകരണ ബാങ്കിന്‍റെ സ്ഥാപക പ്രസിഡന്‍റും കാൽനൂറ്റാണ്ടിലേറെ ചാലിയാർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന പോൾ ഇഞ്ചനാലിന്‍റെ പേരിലും നാമകരണം ചെയ്യും.

ഏറെ കാലമായി ഉയർന്ന ആവശ്യത്തിന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ചാലിയാർ ഗ്രാമപഞ്ചായത്തിന്‍റെ പ്രഥമ ബോർഡിന്‍റെ പ്രസിഡന്‍റ് പി.ടി. ഉമ്മർ അന്നത്തെ ബോർഡ് അംഗങ്ങളായിരുന്ന ഇ.പി.അപ്പുക്കുട്ടൻപിള്ള, പോൾ ഇഞ്ചനാൽ ഉൾപ്പെടെയുള്ള എട്ട് അംഗങ്ങളുടെ ശ്രമഫലമായാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചാലിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തം സ്ഥലം കണ്ടെത്താനായത്.

നിലവിൽ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന ഒരേക്കർ സ്ഥലം വില നൽകി വാങ്ങിയതും ഇവരുടെയെല്ലാം നേതൃത്വത്തിലായിരുന്നു. ഇവർ കാണിച്ച താൽപര്യവും ആത്മാർഥതയും പരിഗണിച്ചാണ് മുൻ പ്രസിഡന്‍റുമാരുടെ പേരുകൾ നൽകാൻ തീരുമാനമായത്. എച്ച്എംസിയിലെ മുഴുവൻ അംഗങ്ങളും ഐക്യകണ്ഠേന തീരുമാനത്തെ പിന്തുണച്ചു.

ചാലിയാർ പഞ്ചായത്തിന്‍റെ വികസന കാര്യങ്ങളിൽ രാഷ്ട്രീയത്തിനപ്പുറം ഒരേ മനസോടെ പ്രവർത്തിച്ചവരാണ് ഈ നേതാക്കൾ. ചാലിയാർ പഞ്ചായത്തിലെ ജനങ്ങൾ രോഗം വന്നാൽ നിലന്പൂർ താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു.

ചാലിയാർ പുഴയ്ക്ക് മൈലാടി കടവിൽ പാലം ഇല്ലാത്തതിനാൽ കളത്തിൻകടവ് വഴി വേണമായിരുന്നു അന്ന് നിലന്പൂരിലെത്താൻ. മഴക്കാലമായാൽ തോണിയിലാണ് അക്കരെയെത്തുക. ഈ സാഹചര്യത്തിലാണ് പി.ടി.ഉമ്മർ പ്രസിഡന്‍റായിരുന്ന ഭരണ സമിതി പ്രത്യേക താൽപര്യമെടുത്ത് വാടക ക്വാർട്ടേഴ്സിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് സ്ഥലം കണ്ടെത്തി കൂടുതൽ സൗകര്യത്തോടെ പ്രവർത്തിക്കാൻ സംവിധാനമൊരുക്കിയത്.