സംസ്ഥാന കാർഷിക പുരസ്കാര നിറവ് : ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളിലൂടെ തങ്കച്ചൻ യോഹന്നാൻ ശ്രദ്ധേയൻ
Thursday, August 14, 2025 4:01 AM IST
അടൂർ: സംസ്ഥാന കൃഷിവകുപ്പിന്‍റെ പുരസ്കാരം ലഭിച്ചതിലെ സന്തോഷത്തിലാണ് തങ്കച്ചൻ യോഹന്നാൻ. മൂല്യവർധിത ഉത്പാദന മേഖലയിൽ ഇതിനോടകം ശ്രദ്ധേയനാണ് അടൂരിലെ ഈ കർഷകൻ. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്‍റെ ചക്ക സംസ്കരണം, മൂല്യവർധിത മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള പുരസ്കാരമാണ് അടൂർ ഏഴംകുളം പുതുമലയിൽ ഒലീവ് വില്ലയിൽ തങ്കച്ചൻ യോഹന്നാനെ തേടി എത്തിയത്.

ചക്കയിൽ നിന്ന് ബ്രഡ്, ബിസ്‌കറ്റ്, കേക്ക്, പുട്ടുപൊടി തുടങ്ങി അറുപതോളം ഉത്പന്നങ്ങളാണ് തങ്കച്ചന്‍റെ സംരംഭത്തിൽ ഒരുങ്ങിയത്. 45 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് തങ്കച്ചൻ നാട്ടിലെത്തി സംരംഭം ആരംഭിച്ചത്.

പഞ്ചായത്തംഗം ബാബു ജോണാണ് ഇദ്ദേഹത്തെ ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ചിന്തയിലേക്ക് എത്തിച്ചത്. ഇതിനായുള്ള പരിശീലന ക്ലാസിൽ എത്തിച്ചതും അദ്ദേഹം തന്നെ. പുതുമലയിൽ 1.25 ഏക്കർ സ്ഥലത്ത് ചക്കയുടെ ഉത്പന്നങ്ങൾ തയാറാക്കാൻ ഒരു യൂണിറ്റ് സ്ഥാപിച്ചു. പ്രാദേശികമായി ശേഖരിക്കുന്ന ചക്ക ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ തയാറാക്കുന്നത്.

ഏകദേശം 30 മുതൽ 40 ടൺ വരെ ചക്കയുടെ ആവശ്യം ഒരുവർഷം വേണ്ടിവരുന്നുണ്ട്. ചക്ക ഉപയോഗിച്ച് ഷുഗർ ഫ്രീ ബ്രഡ്, ബിസ്‌കറ്റ്, കുക്കീസ്, ബൺ തുടങ്ങിയവയൊക്കെ നിർമിക്കുന്നുണ്ട്.
കൂടാതെ പതിനഞ്ചിനം ചക്ക പുട്ടുപൊടി, ചക്ക പായസം, ചക്ക സ്വീറ്റ്നാ തുടങ്ങിയ ഉത്പന്നങ്ങളും തയാറാക്കാം.

ഏഴര ഏക്കർ സ്ഥലത്ത് 32 ഇനങ്ങളിലെ 750 മൂട് പ്ലാവും തങ്കച്ചനുണ്ട്. കൃഷിവകുപ്പിന്‍റെയും വ്യവസായ വകുപ്പിന്‍റെയും ഭാഗത്തു നിന്ന് മികച്ച രീതിയിൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് തങ്കച്ചൻ പറയുന്നു.

ഭാര്യ ലീലാമ്മ തങ്കച്ചൻ, മക്കളായ ടൈറ്റസ് തങ്കച്ചൻ, ടിൻസി തങ്കച്ചൻ, ടിറ്റോ തങ്കച്ചൻ മരുമക്കളായ ഡോ. സെറാ ടൈറ്റസ്, എൽദോ ജോൺ എന്നിവർ തങ്കച്ചന്‍റെ സംരംഭത്തിന് പൂർണപിന്തുണ നൽകുന്നുണ്ട്.