കോടികൾ ചെലവഴിച്ചിട്ടും ക്ഷീരമേഖലയിൽ ഉണർവില്ല
Thursday, August 14, 2025 4:01 AM IST
പത്തനംതിട്ട: കോടികൾ ചെലവഴിച്ചതായി കണക്കുകൾ പ്രസിദ്ധീകരിക്കുന്പോഴും ജില്ലയിലെ ക്ഷീര കർഷകർ ബുദ്ധിമുട്ടിൽ. മഹാപ്രളയവും കോവിഡും കടന്നുപോയ കഴിഞ്ഞ ഒന്പതു വർഷത്തെ കണക്കിനിടെ ജില്ലയിലെ ക്ഷീരമേഖലയിൽ ചെലവഴിച്ചിരിക്കുന്നത് 27.57 കോടി രൂപയാണ്. എന്നാൽ സാധാരണക്കാരായ കർഷകർക്ക് ഇപ്പോഴും ഈമേഖലയിൽ പിടിച്ചു നിൽക്കാനാകാത്ത സ്ഥിതിയാണ്.

ചെലവഴിച്ച തുകയില്‍ പകുതിയില്‍ അധികവും മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്‍റ് പദ്ധതിക്കാണ് വിനിയോഗിച്ചത്. കന്നുകാലി വളര്‍ത്തലിന് 90 ശതമാനം വരെ സബ്‌സിഡി ലഭ്യമാകുന്ന മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്‍റ് പദ്ധതിക്കായി ഒമ്പത് വര്‍ഷത്തിനിടെ 15.27 കോടി രൂപയാണ് ചെലവഴിച്ചത്.

കര്‍ഷകര്‍ക്ക് കുറഞ്ഞനിരക്കില്‍ കാലിത്തീറ്റ സബ്‌സിഡിക്കായി 1.18 കോടി രൂപയും തീറ്റപ്പുല്‍ കൃഷിക്കായി 2.74 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്. സൗജന്യമായി പുല്‍വിത്തും നടീല്‍വസ്തുക്കളും നല്‍കുന്നതായും കറവപ്പശുക്കളുടെ ശരിയായ വളര്‍ച്ച, പാലുത്പാദനം എന്നിവയ്ക്കായി മിനറല്‍ മിക്‌സ്ചര്‍ വൈറ്റമിന്‍ സപ്ലിമെന്‍റ്, മില്‍ക്ക് റീപ്ലെയ്‌സര്‍, കാഫ്-സ്റ്റാര്‍ട്ടര്‍ എന്നിവയ്ക്കും സബ്‌സിഡി നല്‍കുന്നതായും ക്ഷീര വികസന വകുപ്പ് പറയുന്നു. ജില്ലയില്‍ 16,556 ക്ഷീരകര്‍ഷകര്‍ ക്ഷേമനിധി അംഗങ്ങളാണ്.

ചെലവ് താങ്ങാനാകുന്നില്ല

ക്ഷീര കർഷക മേഖലയിൽ നിലവിലെ സാഹചര്യത്തിൽ ഉത്പാദനച്ചെലവ് ഏറുകയാണെന്ന് കർഷകർ. കാലിത്തീറ്റ വില തന്നെയാണ് പ്രധാന പ്രശ്നം. തുടർച്ചയായ മഴക്കാലവും പിന്നാലെ എത്തുന്ന കൊടുംവരൾച്ചയും ക്ഷീരകർഷകർക്ക് ഒരേപോലെ വെല്ലുവിളിയാണ്.

കാലിത്തീറ്റയുടെ വിലയിലുണ്ടാകുന്ന വർധനയും ഗുണമേന്മയുള്ളവയുടെ അഭാവവും പ്രധാന പ്രശ്നമാണ്. കന്നുകാലികളുടെ ആരോഗ്യ സംരക്ഷണം അടക്കമുള്ള പ്രശ്നങ്ങളും വെല്ലുവിളിയാകുന്നു. ഉത്പാദനച്ചെലവ് ഏറുന്പോഴും പാൽ വിലയിൽ അതിനനുസൃതമായ വർധന കർഷകർക്കു ലഭിക്കുന്നില്ല. കന്നുകാലിയെ വളർത്തി ഉപജീവനം നടത്താൻ ലക്ഷ്യമിടുന്നവർക്കാണ് വെല്ലുവിളി ഏറെയുള്ളത്. ഒറ്റപ്പെട്ട കർഷകർക്ക് പലയിടത്തും ആനുകൂല്യങ്ങളും ലഭിക്കാറില്ല.

ക്ഷീരവകുപ്പിന്‍റെ ആനുകൂല്യങ്ങൾ ഇങ്ങനെ

അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ഫാം ഉടമകള്‍ക്ക് റബര്‍ മാറ്റ്, മില്‍ക്കിംഗ് മെഷീൻ, ഗോബര്‍ ഗ്യാസ് പ്ലാന്‍റ്, തൊഴുത്ത് പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് 75,000 രൂപ വരെയും ക്ഷീരസംഘങ്ങളുടെ ശുചിത്വം വര്‍ധിപ്പിക്കുന്നതിനും പാല്‍ ഗുണനിലവാര പരിശോധനയ്ക്കും 75,000 രൂപയും സബ്സിഡ നൽകുമെന്ന് ക്ഷീരവികസന വകുപ്പ് അറിയിച്ചു.

ബള്‍ക്ക് മില്‍ക്ക് ചില്ലിംഗ് കേന്ദ്രങ്ങളുടെ ആവശ്യാധിഷ്ഠിത ധനസഹായമായി 3.75 ലക്ഷം രൂപയും നീക്കിവച്ചിരുന്നു. 5100 രൂപ വിലയുള്ള പാലുത്പാദന കിറ്റ് 1600 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നൽകുന്നത്. 2952 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും 177 പേര്‍ക്ക് കുടുംബ പെന്‍ഷനും 698 പേര്‍ക്ക് വിദ്യാഭ്യാസം 747 പേര്‍ക്ക് വിവാഹസഹായവും 84 പേര്‍ക്ക് മരണാനന്തര ധനസഹായങ്ങളും ഇക്കാലയളവിൽ നല്‍കി.

ക്ഷീര സാന്ത്വനം ഇൻഷ്വറൻസ്

കര്‍ഷകര്‍ക്ക് ക്ഷീരസാന്ത്വനം പദ്ധതിയിലൂടെ സബ്സിഡി നിരക്കില്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുമുണ്ട്. പാല്‍ അളക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം മധുരം പദ്ധതിയിലൂടെ 500 രൂപ നല്‍കുന്നു. ഇതിനായി 13 ലക്ഷം രൂപ ചെലവഴിച്ചതായും ക്ഷീര വികസന വകുപ്പ് അവകാശപ്പെടുന്നു. തിരുവനന്തപുരം മേഖല യൂണിയനില്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട.

പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആധുനിക നിലവാരത്തിലുള്ള ലാബ് അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിക്കുന്ന പാക്കറ്റ് പാലും പരിശോധിച്ച് എല്ലാ മാസവും ഭക്ഷ്യസുരക്ഷാ അഥോറിറ്റിക് റിപ്പോര്‍ട്ട് നല്‍കും. ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ നേതൃത്വത്തില്‍ പാല്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ക്ഷീരകര്‍ഷകര്‍ക്കും പാല്‍ ഉപഭോക്താക്കള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനം നടത്തിവരുന്നു.