x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിപണിയിൽ മൗനം

ഓഹരി അവലോകനം / സോണിയ ഭാനു
Published: September 20, 2026 10:16 PM IST | Updated: September 20, 2026 10:16 PM IST

പ്രതീകാത്മക ചിത്രം

നിക്ഷേപ മേഖലയില്‍ മൗനം തളംകെട്ടി നില്‍ക്കുന്നു. തുടര്‍ച്ചയായ ആറാം വാരത്തിലും ഇന്ത്യന്‍ മാര്‍ക്കറ്റിന് തിരിച്ചുവരവിന് അവസരം നല്‍കാതെ വിദേശ ഇടപാടുകാര്‍ വില്പനയ്ക്ക് മത്സരിച്ചത് സൂചികകളെ പിടിച്ചുലച്ചു.

ആറാഴ്ചകളില്‍ നിഫ്റ്റി സൂചിക 1,224 പോയിന്‍റും സെന്‍സെക്സ് 4,204 പോയിന്‍റും ഇടിഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയും ക്രൂഡ് ഓയില്‍ വിലക്കയറ്റവും വിദേശ ഓപ്പറേറ്റര്‍മാരെ വില്പനയില്‍ പിടിമുറുക്കാന്‍ പ്രേരിപ്പിച്ചു.

റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി വിഷയത്തില്‍ നൂറ് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങിയത് ഏഷ്യന്‍ മാര്‍ക്കറ്റുകളെ പിരിമുറുക്കത്തിലാക്കാം. പ്രതിസന്ധിക്ക് മറുമരുന്നുമായി വിദേശകാര്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനം അനുകൂല ഫലം ഉളവാക്കിയാല്‍ ഒരു പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം. അതേസമയം, യുഎസ് കടുത്ത നിലപാടില്‍ തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷം തുടക്കംകുറിച്ച പുതിയ വ്യാപാരക്കരാര്‍ ചര്‍ച്ചയുടെ ഭാവി കൈയാലപ്പുറത്തെ തേങ്ങയാകും.

സെന്‍സെക്സ് 486 പോയിന്‍റും നിഫ്റ്റി സൂചിക 51 പോയിന്‍റും പ്രതിവാര തളര്‍ച്ചയിലാണ്. ഫെഡ് റിസര്‍വ് 2023 ജൂലൈക്കുശേഷം ആദ്യമായി പലിശനിരക്ക് ഉയര്‍ത്തി. അടിസ്ഥാന പലിശനിരക്കില്‍ 25 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ച് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതോടെ ആഗോള ബോണ്ട് യീല്‍ഡുകള്‍ അഞ്ച് ശതമാനം പരിധിയിലേക്ക് അടുക്കുന്നത് വിപണികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണത രാജ്യാന്തര ഫണ്ടുകളില്‍ വര്‍ധിപ്പിക്കാം.

പണപ്പെരുപ്പ സമ്മര്‍ദം മറികടക്കാന്‍ ബാങ്ക് ഓഫ് ജപ്പാന്‍ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി. ജാപ്പനീസ് കേന്ദ്രബാങ്ക് പലിശനിരക്ക് 31 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിച്ചു.

രൂപ

മാസാരംഭത്തില്‍ രൂപ രണ്ടു മാസത്തെ മികച്ച നിലവാരമായ 94.37ലേക്ക് കരുത്ത് കാണിച്ചപ്പോള്‍, ദീര്‍ഘകാലയളവിലേക്ക് വീക്ഷിച്ചാല്‍ വീണ്ടും രൂപ ദുര്‍ബലമാകുമെന്ന സൂചന നല്‍കിയിരുന്നു. ക്രൂഡ് ഓയില്‍ രൂപയെ പിരിമുറുക്കത്തിലാക്കുന്നു. പിന്നിട്ട വാരം രൂപയുടെ മൂല്യം 95.43ല്‍നിന്ന് 96.09ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 95.54ലാണ്. മേയില്‍ രൂപ 96.93ലേക്ക് റിക്കാര്‍ഡ് താഴ്ചയെ അഭിമുഖീകരിച്ചു. സാങ്കേതികമായി വിപണി ഓവര്‍ബോട്ടായതിനാല്‍ ചെറിയതോതിലുള്ള തിരിച്ചുവരവ് ഈ വാരം പ്രതീക്ഷിക്കാം. 2026 സാമ്പത്തികവര്‍ഷത്തില്‍ രൂപയുടെ മൂല്യം ഏകദേശം പത്ത് ശതമാനം ഇടിഞ്ഞു.

നിഫ്റ്റി

നിഫ്റ്റി സൂചിക 23,398ല്‍നിന്ന് ഓപ്പണിംഗ് വേളയില്‍ 23,592 വരെ മുന്നേറിയതിനിടയില്‍ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികളില്‍ വില്പനയ്ക്ക് മത്സരിച്ചു. മുന്‍വാരം സൂചിപ്പിച്ച 23,122ലെ താങ്ങ് തകര്‍ത്ത് സൂചിക 23,116ലേക്ക് ഇടിഞ്ഞു. സൂചികയില്‍ 476 പോയിന്‍റിന്‍റെ ചാഞ്ചാട്ടം ദൃശ്യമായി. വ്യാപാരാന്ത്യം നിഫ്റ്റി 23,346 പോയിന്‍റിലാണ്.

വിപണിയിലെ പ്രതിദിന ചലനങ്ങള്‍ നിരീക്ഷിച്ചാല്‍, ഈ വാരം 23,110 പോയിന്‍റിലെ ആദ്യ സപ്പോര്‍ട്ട് നിലനിര്‍ത്താനായാല്‍ തിരിച്ചുവരവില്‍ 23,586-23,827 റേഞ്ചിലേക്ക് മുന്നേറാം. അതേസമയം, വിദേശത്തുനിന്ന് പ്രതികൂല വാര്‍ത്തകള്‍ വന്നാല്‍ ആദ്യ താങ്ങ് തകര്‍ത്ത് 22,875-22,397 പോയിന്‍റിലേക്ക് പരീക്ഷണം നടത്താം. 200 ആഴ്ചകളിലെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 23,000ല്‍ പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ അതിശക്തമായ സാങ്കേതിക തിരുത്തലിന് സാധ്യത. പ്രതിവാര ചാര്‍ട്ടില്‍ എംഎസിഡിയില്‍ നെഗറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമാകുന്നതും സിഗ്‌നല്‍ ലൈനിന് താഴെ തുടരുന്നതും വിപണിയുടെ ദുര്‍ബലാവസ്ഥയെ വ്യക്തമാക്കുന്നു.

നിഫ്റ്റി സെപ്റ്റംബര്‍ ഫ്യൂച്ചര്‍ 23,485ല്‍നിന്ന് 23,379ലേക്ക് ഇടിഞ്ഞു. ഇതിനിടയില്‍ വിപണിയിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് 180 ലക്ഷം കരാറുകളില്‍നിന്ന് വാരാന്ത്യം 174 ലക്ഷമായി കുറഞ്ഞു. വിലയില്‍ ഇടിവ് സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഓപ്പണ്‍ ഇന്‍ററസ്റ്റ് കുറയുന്നത് ഒരു വിഭാഗം ഇടപാടുകാര്‍ ലോംഗ് പൊസിഷനുകള്‍ ഒഴിവാക്കിയതിന്‍റെ സൂചനയാണ്. അതേസമയം, ഊഹക്കച്ചവടക്കാര്‍ പുതിയ ഷോര്‍ട്ട് പൊസിഷനുകള്‍ക്ക് അവസരം പ്രയോജനപ്പെടുത്തി.

സെന്‍സെക്സ്

സെന്‍സെക്സ് 74,781 പോയിന്‍റില്‍നിന്ന് തുടക്കത്തില്‍ 75,000ലെ പ്രതിരോധം തകര്‍ത്ത് 75,436 വരെ മുന്നേറി. വിദേശ ഫണ്ടുകള്‍ വീണ്ടും ബ്ലൂചിപ്പ് ഓഹരികളില്‍ സൃഷ്ടിച്ച വില്പനതരംഗത്തില്‍ സൂചിക ഒരുവേള 73,981 വരെ ഇടിഞ്ഞെങ്കിലും ക്ലോസിങ്ങില്‍ 74,294.96 പോയിന്‍റിലാണ്.
ഈ വാരം സെന്‍സെക്സിന് 73,704-73,115ലെ സപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായ ആറാഴ്ചകളിലെ വിപണിയുടെ തകര്‍ച്ചയില്‍ പല ഓഹരിവിലകളും ആകര്‍ഷകമായത് ഓപ്പറേറ്റര്‍മാരെ ആകര്‍ഷിക്കും. പുതിയ വാങ്ങലുകാര്‍ രംഗത്തിറങ്ങിയാല്‍ തിരിച്ചുവരവില്‍ സെന്‍സെക്സ് 75,159-76,025നെ ഉറ്റുനോക്കാം.

ക്രൂഡ് ഓയില്‍

ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 104.60 ഡോളറില്‍നിന്ന് 101.53 ഡോളര്‍ വരെ താഴ്‌ന്നെങ്കിലും വാരാന്ത്യം 103.90 ഡോളറിലാണ്. മുന്‍വാരം സൂചന നല്‍കിയതുപോലെ തിരുത്തല്‍ 99 ഡോളറിലേക്ക് അടുത്താല്‍ പുതിയ ബയിങ്ങിന് ഫണ്ടുകള്‍ നീക്കം നടത്താമെന്നതാണ് വിലയിരുത്തല്‍. അത്തരം ഒരു സാഹചര്യം ഉള്ളതിനാല്‍ വില 115-118 ഡോളറിലേക്ക് ഹ്രസ്വകാലയളവില്‍ സഞ്ചരിക്കാം.

സ്വര്‍ണം

ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4,347 ഡോളറില്‍നിന്ന് മുന്‍വാരം വ്യക്തമാക്കിയ ആദ്യ സപ്പോര്‍ട്ടായ 4,250 ഡോളറിലേക്കുള്ള തിരുത്തലില്‍ 4,247 ഡോളര്‍ വരെ ഇടിഞ്ഞു. ഈ അവസരത്തില്‍ അമേരിക്ക പലിശനിരക്കില്‍ വരുത്തിയ മാറ്റം സ്വര്‍ണവിലയെ 4,397 ഡോളറിലേക്ക് ഉയര്‍ത്തി. വാരാന്ത്യം 4,377 ഡോളറിലാണ്. പ്രതിദിന ചാര്‍ട്ടില്‍ മഞ്ഞലോഹം സെല്ലിങ് മൂഡിലായതിനാല്‍ 4591ലെ പ്രതിരോധം മറികടന്നാല്‍ മാത്രമേ വന്‍ റാലിക്ക് അവസരം തെളിയൂ. നിലവില്‍ 4214ല്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.

Tags : ShareMarket NSE BSE Nifty Sensex CrudeOil Gold Business

Recent News

Corehub Up