വരാപ്പുഴ അതിരൂപതയുടെ 150-ാമത് വാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ച്, എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ 150-ാമത് വാർഷികാഘോഷങ്ങൾക്കു തുടക്കം. അതിരൂപതയായി ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയായ ഇന്നലെയാണു പത്തുവർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കു തുടക്കമായത്.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൃതജ്ഞതാ ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിച്ചു. സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ഝാൻസി മുൻ ബിഷപ് ഡോ.പീറ്റർ പറപ്പുള്ളി, വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ.എബിജിൻ അറയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ.സോജൻ മാളിയേക്കൽ, കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
2036-ൽ 150-ാം വർഷത്തിലെത്തുന്ന അതിരൂപതയുടെ ജൂബിലി യാത്രയ്ക്കു തുടക്കം കുറിച്ച് ആർച്ച്ബിഷപ് പതാക ഉയർത്തി. അതിരൂപതയിലെ എല്ലാ ഇടവക പള്ളികളിലും ഇന്നലെ ജൂബിലി പതാക ഉയർത്തി.
1886-ലാണു വരാപ്പുഴ വികാരിയാത്ത് അതിരൂപതയായി ഉയർത്തപ്പെട്ടത്. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ഹുമാനേ സലൂത്തിസ് ഔക്തോർ എന്ന തിരുവെഴുത്തുവഴിയാണു ആ വർഷം സെപ്റ്റംബർ ഒന്നിന് വരാപ്പുഴ അതിരൂപതയുടെ പിറവി.
Tags : Nattuvishesham DistrictNews