പ്രതീകാത്മക ചിത്രം
കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽപിജി ഉപഭോക്താക്കൾ നേരിടുന്ന വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ഡീൻ കുര്യാക്കോസ് എംപി കത്തയച്ചു.
നിലവിൽ ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടർ ലഭിച്ചതിനു ശേഷം അടുത്ത സിലിണ്ടർ അനുവദിക്കുന്നതിന് 45 ദിവസത്തെ കർശനമായ നിയന്ത്രണമാണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്.
സാധാരണക്കാരായ കുടുംബങ്ങളിൽ 14.2 കിലോയുടെ ഒരു ഗാർഹിക സിലിണ്ടർ പരമാവധി 28 ദിവസത്തിനപ്പുറം തികയാറില്ല. ഈ സാഹചര്യത്തിൽ കമ്പനിയുടെ ഈ ദീർഘകാലത്തെ വിതരണ ചക്രം കാരണം ഭൂരിഭാഗം കുടുംബങ്ങളും രണ്ടാഴ്ചയിലധികം സമയം പാചകവാതകം ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാവുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി.
Tags : Local News Nattuvishesham gas distribution restriction