x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂട്ടിക്കൽ ചപ്പാത്തിൽ പുതിയ പാലം വേണം

വെബ് ഡെസ്ക്
Published: August 12, 2026 10:03 PM IST | Updated: August 12, 2026 10:03 PM IST

ചപ്പാത്ത് പാലത്തിന്‍റെ കൈവരികൾ വെള്ളപ്പൊക്കത്തിൽ തകർന്ന നിലയിൽ.

കൊക്കയാർ: നിരവധി പ്രളയങ്ങളെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച കൂട്ടിക്കൽ ചപ്പാത്ത് പാലത്തിനു പകരം പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തം. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും കൂട്ടിക്കൽ, കൊക്കയാർ നിവാസികളുടെ പ്രധാന സഞ്ചാരമാർഗവുമായ ചപ്പാത്ത് പാലത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ചെറുതും വലുതുമായ നിരവധി വെള്ളപ്പൊക്കത്തെയാണ് ചപ്പാത്ത് പാലം ഇതുവരെ അതിജീവിച്ചത്.

2021ൽ കൂട്ടിക്കൽ പ്രദേശത്തുണ്ടായ മഹാപ്രളയത്തിൽ നിരവധി പാലങ്ങൾ തകർന്നപ്പോഴും ചപ്പാത്ത് പാലം അതിജീവിച്ചിരുന്നു. എന്നാൽ, പാലത്തിന്‍റെ കൈവരികൾ പൂർണമായും തകരുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുല്ലുകയാർ കരകവിഞ്ഞൊഴുകി വലിയ തടിയും മാലിന്യങ്ങളും പാലത്തിന്‍റെ തൂണിൽ വന്നടിഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്തെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീണ്ടും മാലിന്യങ്ങളും തടിക്കഷണങ്ങളും പാലത്തിന്‍റെ കീഴിൽ അടിഞ്ഞു. ഉയരം കുറവുള്ള പാലത്തിൽ പത്തോളം തൂണുകളാണുള്ളത്. ഈ തൂണുകളിൽ വലിയ തടിയും മാലിന്യങ്ങളും നിറയുന്നത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പുല്ലുകയാർ കരകവിഞ്ഞൊഴുകിയതോടെ ചപ്പാത്ത് പാലത്തിന്‍റെ കൈവരികൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. മുളംകമ്പുകൾ കെട്ടിവച്ചാണ് ഇവിടെ താത്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നത്.

കൊക്കയാർ പഞ്ചായത്തിലെ വിദ്യാർഥികൾ ഉൾപ്പെടെ വെംബ്ലി, കുറ്റിപ്ലാങ്ങാട്, കൊക്കയാർ, പുളിക്കത്തടം, പൂവഞ്ചി, നാരകംപുഴ വാർഡിലെ ജനങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് കടക്കാനുള്ള ഏക ആശ്രയമാണ് ചപ്പാത്ത് പാലം. വീതി കുറവുള്ള പാലത്തിലൂടെ ഒരു വാഹനത്തിന് മാത്രമാണ് കടന്നുപോകാൻ കഴിയുന്നത്. പത്തു വർഷം മുമ്പ് 15 ലക്ഷം മുടക്കി നടത്തിയ നിർമാണമല്ലാതെ ചപ്പാത്ത് പാലത്തിന് യാതൊരു നവീകരണവും നടത്തിയിരുന്നില്ല.

ഇനിയൊരു പ്രളയത്തെ അതിജീവിക്കാൻ ചപ്പാത്ത് പാലത്തിന് കഴയുമോ എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.

കൊക്കയാർ പഞ്ചായത്തിലെ ഗ്രാമസഭയിൽ പുതിയ പാലമെന്ന ആവശ്യമുന്നയിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. വാർഡ് അംഗം അയൂബ്ഖാൻ കട്ടപ്ലാക്കൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ തുടങ്ങിയവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.

Tags : Nattuvishesham Districtnews bridge

Recent News

Corehub Up