x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിര്‍വരമ്പുകളെ സ്‌നേഹം കൊണ്ട് അതിജീവിച്ച അദ്ഭുതഭൂമി: മാര്‍ പാംപ്ലാനി


Published: November 6, 2025 02:28 AM IST | Updated: November 6, 2025 02:28 AM IST

മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന സന്യസ്തർ.

ബല്‍ത്തങ്ങാടി: ഭാഷകളുടെ അതിര്‍വരമ്പുകളെ സ്‌നേഹം കൊണ്ട് അതിജീവിച്ച അത്ഭുതഭൂമയാ് സപ്തഭാഷ സംഗമഭൂമിയായ ദക്ഷിണ കാനറ പ്രദേശമെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സ്ഥാനാരോഹണചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറബിക്കടലും പശ്ചിമഘട്ടവും അതിരിടുന്ന ദക്ഷിണ കാനറ കര്‍ണാടകയിലെ ഏറ്റവും മനോഹരമായ പ്രദേശമാണ്. സ്വന്തം പേര് അന്വര്‍ഥമാക്കുന്നതു പോലെ വിജയകിരീടം ചൂടിയ വ്യക്തിത്വമാണ് മാര്‍ ലോറന്‍സ് മുക്കുഴി.

കത്തീഡ്രല്‍ ദേവാലയം, മൈനര്‍ സെമിനാരി തുടങ്ങി ഒരു രൂപതയ്ക്കു വേണ്ടുന്നതെല്ലാം അദ്ദേഹം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുക്കി നല്‍കിയാണ് മൂന്നു പതിറ്റാണ്ടോളം നീണ്ട തന്‍റെ ശ്ലൈഹിക ജീവിതത്തില്‍ നിന്നും അദ്ദേഹം വിടവാങ്ങുന്നത്. മണ്ണിന്‍റെ മണമുള്ള കുടിയേറ്റപുത്രനാണ് ബല്‍ത്തങ്ങാടിയുടെ പുതിയ ഇടയന്‍. മെത്രാന്‍ശുശ്രൂഷയെന്നത് കേവലമൊരു ആടയാഭരണമല്ല. മെത്രാന്മാര്‍ അകാരണമായി അധിക്ഷേപിക്കപ്പെടുകയും ഏതൊരു പ്രശ്‌നം വരുമ്പോഴും അവര്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നത് സര്‍വസാധാരണമായ കാലത്താണ് നാം ജീവിക്കുന്നതെന്നും മെത്രാന്‍ പദവി തന്നെ ഒരു കൂദാശയാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

അതിശയിപ്പിച്ച് സംഘാടനമികവ്

ബല്‍ത്തങ്ങാടി: അയ്യായിരത്തോളം പേര്‍ ഒഴുകിയെത്തിയ ഒരു വലിയ പരിപാടി ഒന്നിനും ഒരു കുറവുമില്ലാതെ, യാതൊരു പരാതിക്കും ഇടവരുത്താതെ ഭംഗിയായി നടത്തി വിസ്മയിപ്പിച്ച് ബല്‍ത്തങ്ങാടി രൂപത. ബല്‍ത്തങ്ങാടി ടൗണ്‍ മുതല്‍ ദേവാലയം വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മാര്‍ ജയിംസ് പട്ടേരിലിന് ആശംസകള്‍ നേര്‍ന്നും മാര്‍ ലോറന്‍സ് മുക്കുഴിക്കും നന്ദി പറഞ്ഞും പിതാക്കന്മാര്‍ക്ക് സ്വാഗതമരുളിയും ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. നേരത്തെ അറിയിച്ചതുപോലെ തന്നെ ഇന്നലെ രാവിലെ 8.45നു തന്നെ മെത്രാഭിഷേകച്ചടങ്ങുകള്‍ ആരംഭിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെയും മറ്റു പിതാക്കന്മാരെയും പ്രധാന ഗേറ്റില്‍ നിന്നും ഇടവക ജനങ്ങള്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. മുത്തുക്കുടകള്‍ ഏന്തിയ മാതൃവേദി പ്രവര്‍ത്തകര്‍ ഇരുഭാഗത്തും അണിനിരന്നു. ബല്‍ത്തങ്ങാടി ലൈല സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡ് വാദ്യത്തിന്‍റെ അകമ്പടിയോടെ ചടങ്ങ് നടക്കുന്ന സെന്‍റ് ലോറന്‍സ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് ആനയിച്ചു.

പരിപാടി കാണാനെത്തിയവര്‍ക്ക് ഉച്ചഭക്ഷണം അവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ എത്തിച്ചുകൊടുത്തു. കസേരകള്‍ സജ്ജീകരിക്കാനും വേദി അലങ്കരിക്കാനും അതിഥികളെ സ്വീകരിക്കാനും മറ്റു കാര്യങ്ങള്‍ക്കുമായി തലേദിവസം രാത്രി ഏറെ വൈകിയും വൈദികരും കന്യാസ്ത്രീകളും വൈദികവിദ്യാര്‍ഥികളും ഇടവകജനങ്ങളും കൈമെയ് മറന്ന് അധ്വാനിച്ചു. ചടങ്ങില്‍ പങ്കെടുത്തിയ നിരവധിപേര്‍ക്ക് ഇടവകജനത സ്വന്തം വീട്ടില്‍ താമസസൗകര്യമൊരുക്കി. വാഹനപാര്‍ക്കിംഗിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി.

 

Tags : Mar Pamplani nattuvisesham local news

Recent News

Corehub Up