x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദസാധ്യത മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം


Published: July 3, 2026 12:50 AM IST | Updated: July 3, 2026 12:50 AM IST

ആലപ്പുഴ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദസാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശം. കേരള - ലക്ഷദീപ് തീരങ്ങളിൽ ഇന്നു മുതൽ നാളെ വരെയും കർണാടക തീരത്ത്‌ ഇന്നു മുതൽ അഞ്ചു വരെയും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. കേരള - ലക്ഷദീപ് തീരങ്ങളിൽ നാളെ വരെയും അഞ്ചു വരെ കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സോമാലിയൻ തീരം, ഒമാൻ തീരം, തെക്ക് പടിഞ്ഞാറൻ- മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റുണ്ടാകാം.

അഞ്ചുവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശിയടിക്കാം.
മഹാരാഷ്‌ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതുമൂലം ഇന്ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അഞ്ചാം തീയതി വരെ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up