പ്രതീകാത്മക ചിത്രം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്നു പടിഞ്ഞാറെനടയിലേക്ക് തിരിയുന്ന റോഡിലെ വളവിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന റിഫ്ളക്ടറും അതിർത്തിക്കല്ലും വാഹനമിടിച്ച് തകർത്തു. വാഹനം തട്ടി റോഡിന്റെ സമീപമുള്ള പത്തായപ്പുരയുടെ ഓടുകളും കഴുക്കോലുകളും താഴെ വീണു. കഴിഞ്ഞ രാത്രി അജ്ഞാത വാഹനം തട്ടിയാണ് റിഫ്ളക്ടറും അതിർത്തി കല്ലും തകർന്നത്
രണ്ടാഴ്ച മുമ്പ് റിഫ്ളക്ടറും അതിർത്തികല്ലും വാഹനമിടിച്ച് തകർന്നിരുന്നു. മരാമത്ത് വിഭാഗം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അധികൃതർ റിഫ്ളക്ടറും അതിർത്തിക്കല്ലും പഴയ രീതിയിൽ സ്ഥാപിച്ചിരുന്നു. വൈക്കം ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂരയിൽ വാഹനങ്ങൾ തട്ടി ഓടും മേൽക്കൂരയും തകരുന്നത് പതിവായതോടെയാണ് റിഫ്ളക്ടറും അതിർത്തിക്കല്ലും സ്ഥാപിച്ചത്. തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് സ്ഥാപിച്ചതാണ് ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള പത്തായപ്പുര.
Tags : NattuVishasham DistrictNews