x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമാണം മാത്രം നടത്തിയില്ല ; പാലത്തിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം; പിന്നാലെ ഉദ്ഘാടനവും

വെബ് ഡെസ്ക്
Published: July 26, 2026 02:41 AM IST | Updated: July 26, 2026 02:41 AM IST

മുകുന്ദറ പാലം

നെയ്യാർഡാം: പാലത്തിനു ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം; പിന്നാലെ ഉദ്ഘാടനവും നടത്തി. പക്ഷേ, നിർമാ ണം മാത്രം തുടങ്ങിയില്ല.മലയോര ഹൈവേയിൽ കള്ളിക്കാട് പഞ്ചായത്തിലെ മൈലക്കരയിൽ മുകുന്ദറ പാലത്തിനു സമാന്തരമായുള്ള പുതിയ പാലംപണി വൈകുന്നു. കള്ളിക്കാട് മുകുന്ദറ, എന്നിവിടങ്ങളിൽ പുതിയ പാലത്തിനായി 6.25 കോടി രൂപയാണ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് അനുവദിച്ചത്. പിന്നാലെ തെരഞ്ഞെടുപ്പിനുമുന്നേ പ്രവൃത്തികളുടെ ഉദ്‌ഘാടനവും നടത്തി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പാലംപണി ആരംഭിച്ചിട്ടില്ല.

നിലവിലെ മുകുന്ദറ പാലം നന്നേ വീതി കുറഞ്ഞതാണ്. ഭാരവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ പാലങ്ങളുടെ വീതിയില്ലായ്മ വലിയ പ്രശ്നമായിരുന്നു. കഷ്ടിച്ച് ഒരു വണ്ടിക്കു കടന്നുപോകാൻ കഴിയുന്നതരത്തിലുള്ള പാലങ്ങൾ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായിരുന്നു. തുടർന്നു പാലം പൊളിച്ചുപണിയാൻ ആലോചിച്ചെങ്കിലും അത് അമ്പൂരി പ്രദേശം ഒറ്റപ്പെടാൻ കാരണമാകുമെന്നു കണ്ടാണു സാമാന്തര പാലങ്ങൾ പണിയാമെന്ന തീരുമാനത്തിലെത്തിയത്.

ുടർന്ന് സമാന്തര പാലത്തിനായി മുകുന്ദറയിൽ പഴയ പാലത്തിനു സമീപം മണ്ണു നീക്കുന്നതടക്കമുള്ള പ്രവൃത്തികൾ തുടങ്ങിയെങ്കിലും പിന്നാലെ നിലച്ചു. പാലംപണിക്കു തടസമായി ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ടു നിയമതടസങ്ങൾ ഉണ്ടാവുകയും ജോലികൾ നിലയ്ക്കുകയും ചെയ്തു. കുറച്ചുനാൾ മുൻപ്‌ മരങ്ങൾ മുറിച്ചെങ്കിലും പാലംപണി വൈകുകയാണെന്നാണ് ആക്ഷേപം.

Tags : NattuVishasham DistrictNews

Recent News

Corehub Up