x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"രാസവള വിലക്കയറ്റം കാർഷിക മേഖലയെ തകർക്കും'

വെബ് ഡെസ്ക്
Published: July 26, 2026 02:59 AM IST | Updated: July 26, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

കട്ടിപ്പാറ: രാസവളങ്ങളുടെയും കീടനാശിനികളുടെയും തുടർച്ചയായ വിലവർധന കാർഷിക മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുകയാണെന്നും വർധിപ്പിച്ച വില പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് പല കർഷകരും കൃഷി നടത്തുന്നത്.

അതിനിടെ മലയോര മേഖലകളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് വ്യാപകമായി കൃഷിനാശവും നേരിടേണ്ടിവരുന്നു. ഇത്തരം സാഹചര്യത്തിൽ രാസവളത്തിന്‍റെയും കീടനാശിനികളുടെയും വിലവർധന കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായും, രാസവളം വാങ്ങാൻ കഴിയാത്ത അവസ്ഥ തുടർന്നാൽ പലരും ഇടവിള കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും യോഗം വിലയിരുത്തി.

കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. രാജു തുരുത്തിപ്പള്ളി, ഷാൻ കട്ടിപ്പാറ, സലിം പുല്ലടി, എൻ.പി. കുഞ്ഞാലിക്കുട്ടി, ഏറത്ത് സെബാസ്റ്റ്യൻ, ബാബു ചെട്ടിപ്പറമ്പിൽ, സജി തെക്കേമുറിയിൽ, റെജി മണിമല, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up