x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടക്കഞ്ചേരിയുടെ സായാഹ്നങ്ങൾക്ക് കുളിരുപകരേണ്ട ചേക്കുളം മാലിന്യമയം

വെബ് ഡെസ്ക്
Published: July 26, 2026 02:54 AM IST | Updated: July 26, 2026 02:54 AM IST

വടക്കഞ്ചേരി ടൗണിൽ സുനിതമുക്ക് ജംഗ്ഷനടുത്ത് മാലിന്യം നിറഞ്ഞ ചേക്കുളം.

വടക്കഞ്ചേരി: മാലിന്യകുളത്തിനു ചുറ്റും പഞ്ചായത്ത് വക വാഹന പാർക്കിംഗ് കേന്ദ്രം. തിരക്കേറിയ വടക്കഞ്ചേരി ടൗണിലെ കാഴ്ചയാണിത്. മെയിൻറോഡിൽ സുനിത ജംഗ്ഷനടുത്താണ് ചേക്കുളം എന്ന് പേരുള്ള കുളം മാലിന്യകൂമ്പാരമായിട്ടുള്ളത്. പത്ത് അടിയോളം താഴ്ചയുണ്ട് കുളത്തിന്. എന്നാൽ മാലിന്യം കുന്നുകൂടി ജലനിരപ്പിന് മുകളിലേക്കും മാലിന്യം നിറയുകയാണ്.

ഇവിടെ പത്ത് മിനിറ്റ് ചെലവഴിച്ചാൽ രോഗങ്ങൾ പിന്നാലെ വരും. ചുറ്റുമതിൽ കെട്ടി മനോഹരമാക്കിയിട്ടുണ്ടെങ്കിലും കക്കൂസ് കഴുകാൻ പോലും പറ്റാത്ത വിധമാണ് കുളത്തിലെ വെള്ളത്തിന്‍റെ സ്ഥിതി. എത്ര കടുത്തവേനലിലും വെള്ളം വറ്റാത്ത കുളമാണിത്. കുളത്തിന് ചുറ്റും ചെറുപൂമരങ്ങളും പൂക്കളും ഇരിപ്പിടങ്ങളും ഒരുക്കി സായാഹ്നങ്ങളിൽ ടൗണിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ ഉതകുംവിധം പഞ്ചായത്ത് പദ്ധതി ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് നടന്നില്ല. കാലങ്ങൾ ഏറെ മുമ്പ് നിരവധി ആളുകൾ കുളിക്കാൻ ഉപയോഗിച്ചിരുന്ന കുളമാണിത്.

എന്നാൽ കുളത്തിന് ചുറ്റും പൂന്തോട്ടത്തിന് പകരം പൊതു കക്കൂസുകൾ നിർമിച്ചത് കുളം കൂടുതൽ മലിനമാകാൻ കാരണമായി. കക്കൂസ് മാലിന്യം ഉൾപ്പെടെ കുളത്തിലെത്തുന്നുണ്ട്. മാലിന്യം നീക്കം ചെയ്ത് കുളം വൃത്തിയാക്കിയിട്ടാൽ കൊതുകും കൂത്താടിയും പെരുകുന്നതെങ്കിലും ഒഴിവാക്കാൻ കഴിയുമെന്നാണ് വ്യാപാരികളും ടൗണിലെത്തുന്നവരും പറയുന്നത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up