x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാതയില്‍ ഓട നിര്‍മിക്കാന്‍ 5.42 കോടിയുടെ പദ്ധതിക്ക് അനുമതി

വെബ് ഡെസ്ക്
Published: September 5, 2026 11:13 PM IST | Updated: September 5, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

ചാത്തന്നൂര്‍: ചെറിയൊരു മഴ പെയ്താല്‍ പോലും ചാത്തന്നൂര്‍ ജംഗ്ഷനില്‍ ദേശീയപാത മുങ്ങി കടകളില്‍ വെള്ളം കയറുന്നതിനും യാത്രാ ദുരിതത്തിനും ശാശ്വത പരിഹാരത്തിന് പദ്ധതി. ചാത്തന്നൂര്‍ ജംഗ്ഷനിലെയും പരിസരങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 5.42 കോടി ചെലവഴിച്ചുള്ള ഓട നിര്‍മാണ പദ്ധതിക്ക് അനുമതി ലഭിച്ചു.
ദേശീയപാത 66ന്‍റഎ വികസനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണാന്‍ ദേശീയപാത അഥോറിറ്റിയുടെ പ്രത്യേക വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചത്. നിരന്തരം വെള്ളക്കെട്ടുണ്ടാകുന്ന ദേശീയപാതയോരത്തെ ചാത്തന്നൂര്‍ പഞ്ചായത്ത് പ്രദേശത്തുള്ള പ്രധാനപ്പെട്ട ഒമ്പതു സ്ഥലങ്ങളില്‍ ആധുനിക രീതിയിലുള്ള ഓടകള്‍ നിര്‍മിക്കും. ചാത്തന്നൂര്‍ തിരുമുക്ക് മുതല്‍ ശീമാട്ടി ജംഗ്ഷന്‍ വരെ വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് ഓട നിര്‍മാണം. വെള്ളം സുഗമമായി ഒഴുക്കിക്കളയാന്‍ ശേഷിയുള്ള വലിയ ഓടകളാണ് നിര്‍മിക്കുന്നത്.

നിര്‍മാണം ഉടന്‍ ആരംഭിക്കും. മറ്റു ഭാഗങ്ങളില്‍ ചാത്തന്നൂര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് നിര്‍മാണം.

വെള്ളം കെട്ടിനിന്ന് ഗതാഗതത്തിനും കടകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നത് ഒഴിവാക്കാന്‍ ചാത്തന്നൂര്‍ തോട്ടിലേക്ക് സുഗമമായി വെള്ളം ഒഴുകിപോകുന്ന രീതിയില്‍ ഓടകള്‍ നിര്‍മിക്കും. ദേശീയപാത നിര്‍മാണം ആരംഭിച്ചത് മുതല്‍ മഴ പെയ്താല്‍ കടുത്ത വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.

വെള്ളം ഒഴുകിപ്പോയിരുന്ന കലുങ്കുകള്‍ നീക്കിയശേഷം പാത വികസനം ആരംഭിച്ചതോടെ ദേശീയപാത മുങ്ങി കടകളില്‍ വെള്ളം കയറുന്നതും ഗതാഗതം തടസപ്പെടുന്നതും പതിവായിരുന്നു. ഇതുകാരണം വ്യാപാരികള്‍ വലിയ നഷ്‌ടമാണ് നേരിടുന്നത്. ഓട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചാത്തന്നൂരിലെ വര്‍ഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഒ. മഹേശ്വരി പറഞ്ഞു.

പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍

വെള്ളക്കെട്ട് ഒഴിവാകുന്നതോടെ ദേശീയപാതയിലെ ഗതാഗത സ്തംഭനം ഒഴിവാകും. കടകളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ സാധിക്കും. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും മഴക്കാലത്ത് സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഓടകള്‍ നവീകരിക്കുന്നതോടെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് തടയാനാകും.
ഓട നിര്‍മിക്കുന്ന സ്ഥലങ്ങള്‍, അടങ്കല്‍ തുക

ചാത്തന്നൂര്‍ കനറ ബാങ്കിന് എതിര്‍വശം- 380 മീറ്റര്‍. തുക: 1,70,12,000.ശീമാട്ടി ജംക്ഷന്‍ -160 മീറ്റര്‍. - 43,98,000. തിരുമുക്ക്- 110 മീറ്റര്‍. തുക 33,20,000. പഴയ എസ്ബിഐ-306 മീറ്റര്‍- 90,75,000 രൂപ. പുതിയ എസ്ബിഐ- 260 മീറ്റര്‍- തുക 76,70,000 രൂപ.

കോണ്‍ക്രീറ്റ് ഓടകളാണ് നിര്‍മിക്കുക. ചാത്തന്നൂര്‍ ഗവ. ഹൈസ്‌കൂള്‍ ജംക്ഷനിലെ ഓട. ഹോട്ടല്‍ സേവ്യറിനു സമീപം-120 മീറ്റര്‍. തുക 24,16,000. സീതാറാം ജംഗ്ഷന്‍ 110 മീറ്റര്‍. തുക 21,80,000. ഊറാംവിള കെഎസ്ആര്‍ടി സി ജംഗ്ഷന്‍ - 200 മീറ്റര്‍. 59,94,000. കാഞ്ഞിരംവിള ക്ഷേത്രത്തിനു സമീപം- 115 മീറ്റര്‍. തുക 21,35,000 രൂപ.

നിര്‍മാണം പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിലാണ് നടത്തുക. ഇതിന്റെ കരാര്‍ അംഗീകരിച്ചു. നിര്‍മാണം ഉടന്‍ ആരംഭിക്കും. മറ്റു ഭാഗങ്ങളില്‍ ചാത്തന്നൂര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് നിര്‍മാണം.

 

Tags : national highway NattuVishasham DistrictNews

Recent News

Corehub Up