ഹർമൻപ്രീത് കൗറും ഫാത്തിമ സനയും .
ദുബായി: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ ഹസ്തദാനം ഒഴിവാക്കുന്ന സമീപനം വനിതാ ഏഷ്യാ കപ്പിലും തുടർന്നു.
ടോസിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും പരസ്പരം കൈകൊടുത്തില്ല. ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കുന്നതായി അറിയിച്ച ഫാത്തിമ സന ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്നു. സമീപകാലത്ത് ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകൾ നേർക്കുനേർ വരുമ്പോഴെല്ലാം ക്യാപ്റ്റൻമാർ കൈകൊടുക്കാറില്ല.
എന്നാൽ അടുത്തിടെ നടന്ന ഹോക്കി ലോകകപ്പിൽ ഇതായിരുന്നില്ല സ്ഥിതി. മത്സരശേഷം ഇരുടീമുകളും ഹസ്തദാനം ചെയ്താണ് മടങ്ങിയത്. എന്നാൽ ടി20 ലോകകപ്പിലും അന്നത്തെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ടോസിന് ശേഷം പരസ്പരം കൈ കൊടുത്തിരുന്നില്ല. മത്സരശേഷം താരങ്ങളും ഹസ്തദാനത്തിന് മുതിർന്നിരുന്നില്ല.