പൂവച്ചൽ: പൂവച്ചലിൽ വീടുകയറി ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നാലുപേർക്കെതിരേ കാട്ടാക്കട പോലീസ് കേസെടുത്തു. പൂവച്ചൽ പുന്നാംകരിക്കകം കുരുവിക്കാട് പുത്തൻവീട്ടിൽ സഹോദരങ്ങളായ സുരേഷും ദീപുവും നൽകിയ പരാതിയിൽ പ്രദേശവാസികളായ സുനിൽകുമാർ, സനൽ, വേണുഗോപാൽ, സമീപവാസിയായ മറ്റൊരാൾ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
പൊതുവഴിയിൽ കെട്ടിക്കിടന്ന മഴവെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ജൂൺ നാലിനു വൈകുന്നേരം പൂവച്ചലിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സുനിൽകുമാർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് ദീപുവിന്റെ പരാതി.
കാട്ടാക്കട പോലീസിൽ നൽകിയ പരാതിയിൽ എതിർകക്ഷികളെ താക്കീത് നൽകി വിട്ടയച്ചിരുന്നു. എന്നാൽ അടുത്തദിവസം വൈവൈകുന്നേരം പ്രതികളെത്തി വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ദീപുവിന്റെ ആരോപണം. 112ൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.