കവുങ്ങുംപാടിയിലെ അറവുമാലിന്യ പ്ലാന്റിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭാരവാഹികള്‍ സ
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കവുങ്ങുംപാടി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അറവുമാലിന്യ പ്ലാന്റില്‍ നിന്നുള്ള രൂക്ഷഗന്ധം കണ്ണപ്പന്‍കുണ്ട് പ്രദേശത്തെ ജനജീവിതം ദുസഹമാക്കുന്നതായി ആക്ഷേപം. പ്ലാന്റിനെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി പരാതി ജില്ല കളക്ടര്‍ക്ക് പരാതി കൈമാറുമെന്നും ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് അറിയിച്ചു.
അറവു മാലിന്യം കൊണ്ടുപോകുമ്പോഴുള്ള ദുര്‍ഗന്ധവും മലിനജലവും റോഡിലൂടെ ഒഴുകുന്നത് പല തവണ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന പ്ലാന്റ് അധികൃതരുടെ ഉറപ്പിന്മേല് ബന്ധപ്പെട്ട അധികൃതര്‍ നടപടികളിലേക്ക് കടന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നത്.
പുഴയിലേക്ക് ഒഴുകി എത്തുന്ന മലിനജലം കാക്കവയല്‍ കണ്ണപ്പന്‍കുണ്ട് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തെ സാരമായി ബാധിക്കും. പുഴയുടെ തീരത്തുള്ള മൈലള്ളാംപാറ യുപി സ്കൂള്‍, ഈങ്ങാപ്പുഴ എംജിഎം എന്നീ സ്കൂളുകളുടെ കുടിവെള്ള സ്രോതസുകൾ മലിനപ്പെടുമെന്നും നാട്ടുകാര്‍ പറയുന്നു.
രാജേഷ് ജോസിനൊപ്പം കോണ്‍ഗ്രസ് ഭാരവാഹികളായ ദേവസ്യ ചൊള്ളാമഠം, വി.പി. റഷീദ്, രാജന് നെല്ലിമൂട്ടില്‍, സജീവ് പൂവണ്ണിയില്, ജോര്‍ജ് തോമസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags : Local News Nattuvishesham Kozhikode