x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവഗണനയുടെ ഭാരം പേറി എസി കനാൽ

വെബ് ഡെസ്ക്
Published: September 1, 2026 12:10 AM IST | Updated: September 1, 2026 12:10 AM IST

എസി കനാൽ

ചമ്പക്കുളം: ആലപ്പുഴ, കോട്ടയം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ആലപ്പുഴ- ചങ്ങനാശേരി കനാൽ അവഗണനയുടെ ഭാരവും പേറി ഒഴുകാൻ തുടങ്ങിയിട്ട് നാളേറയായി. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഒരു മനുഷ്യനിർമിത കനാലാണിത്. ചങ്ങനാശേരി മനയ്ക്കച്ചിറയിൽ നിന്നാരംഭിച്ച് മങ്കൊമ്പ് ഒന്നാം കരയിൽ എസി റോഡ് കടന്ന് മണിമലയാറ്റിൽ ചെന്നുചേരുന്നതാണ് ഈ കനാൽ. ഇതിന്‍റെ സൗന്ദര്യവും മറ്റ് വിനോദസഞ്ചാര സാധ്യതകളും ഇതുവരെ ആരും അല്പം പോലും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

ആലപ്പുഴ-ചങ്ങനാശേരി റോഡിനൊപ്പം പണിതതാണ് എസി കനാൽ. റോഡ് പൂർത്തികരിച്ച് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ, കനാൽ ഇപ്പോഴും ഒന്നാം കരയിൽതന്നെ നില്ക്കുന്നു. കനാലിന്‍റെ പണി പൂർത്തിയാക്കണമെന്ന ആവശ്യവുമായി സമരപരിപാടികൾ മുറപോലെ നടക്കുന്നുണ്ട്.
വലിയ വിനോദസഞ്ചാര സാധ്യത

മനയ്ക്കച്ചിറയിലെ വിസ്താരമേറിയ കുളത്തിൽനിന്ന് ആരംഭിച്ച് കിടങ്ങറ വരെ നേർരേഖയിൽ വരുന്ന ഈ കനാൽ, കോരവളവിൽ അല്പം ചരിഞ്ഞ് വീണ്ടും നേർരേഖയിൽ ഒന്നാം കരവരെ നീളുന്നു. ഏകദേശം 14 കിലോമീറ്ററാണ് ദൈർഘ്യം. നാല് വലുതും എട്ടോളം ചെറുതുമായ പാലങ്ങളും ഈ കനാലിന്‍റെ ഇരുകരകളേയും ബന്ധിപ്പിക്കുന്നു.

ഒരേ വീതിയിൽ നേർരേഖയിൽ ഒഴുകുന്ന ഈ കനാലിന്‍റെ ഇരു കരകളും മോടിയാക്കി വിനോദ സഞ്ചാരസൗഹൃദമാക്കിയാൽ കുട്ടനാടിന് അത് മുതൽകൂട്ടാകും.

ചെറുവള്ളംകളി മുതൽ ചുണ്ടൻ വള്ളംകളി വരെ നടത്താൻ സാഹചര്യവും സൗകര്യവുമുണ്ടിവിടെ. ചങ്ങനാശേരി നഗരസഭ, പായിപ്പാട്, മുട്ടാർ, വെളിയനാട്, രാമങ്കരി, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിലൂടെയാണ് കനാൽ കടന്നുപോകുന്നത്. വർഷത്തിൽ ഭൂരിഭാഗം സമയവും പായൽ നിറഞ്ഞു കിടക്കുന്ന ഈ കനാലിന്‍റെ ശുചീകരണത്തിനായി കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും അതെല്ലാം വെള്ളത്തിലാവുകയാണ്. കനാൽ കൈയ്യേറ്റത്തിനും കുറവില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വേണ്ട ഇടപെടൽ ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

പ്രഭാതത്തിലും വൈകുന്നേരങ്ങളിലും കനാലിന് കുറുകെയുള്ള പാലങ്ങളിൽ സുര്യോദയവും അസ്തമയവും കാണാൻ നിരവധി ആളുകളെത്തുന്നുണ്ട്. കനാലിന്‍റെ വിനോദസഞ്ചാര സാധ്യതകളിലേക്കുള്ള ചൂണ്ടുപലകയാണിത്. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ ആകർഷിക്ക തക്കതരത്തിൽ കനാലിന്‍റെ ഇരുകരകളും ഭംഗിയാക്കുകയും, കനാലിന്‍റെ വശങ്ങളിലുള്ള കച്ചവട സ്ഥാപനങ്ങൾ അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിശ്ചിത രീതിയിൽ രൂപകല്പന നടത്തി ആകർഷകമാക്കുകയും ചെയ്യണം. ചെറിയ വള്ളങ്ങളിലും പെഡൽ ബോട്ടുകളിലും സവാരി സൗകര്യങ്ങൾ ഒരുക്കിയും ഈ കനാലിനെ വിനോദസഞ്ചാര സൗഹൃദമാക്കാം.

Tags : Nattuvishesham Districtnews Deepikanews AC Canal

Recent News

Corehub Up