ബിജു കൃഷിയിടത്തിൽ
നെയ്യാറ്റിന്‍കര : കൃഷിയോട് മനസില്‍ താത്പര്യം തോന്നിയാല്‍ മണ്ണില്‍ നല്ല വിളവ് കിട്ടുമെന്നാണ് അരംഗമുകള്‍ സ്വദേശി ബിജുവിന്റെ അഭിപ്രായം. വീടിനു സമീപത്തെ ഇലവിന്മൂട് പാടശേഖരത്തില്‍ വാഴയും മരച്ചീനിയും പച്ചക്കറിയും മനസറിഞ്ഞു തന്നെയാണ് ബിജു കൃഷി ചെയ്യുന്നത്. കൃഷിയിലെ ഈ മികവിന് ഈയിടെ അതിയന്നൂര്‍ പഞ്ചായത്തും അരംഗമുകള്‍ നിത്യസഹായമാതാ ദേവാലയത്തിലെ നിഡ്സ് യൂണിറ്റും ബിജുവിനെ ആദരിച്ചിരുന്നു.
പിതാവ് ഗോവിന്ദനാണ് കാര്‍ഷിക മേഖലയിൽ ബിജുവിന്റെ ഗുരുവും വഴികാട്ടിയുമെല്ലാം. മാതൃകാപരമായി കൃഷി ചെയ്തിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന ബിജു അക്ഷരാര്‍ഥത്തില്‍ മുഴുവന്‍ സമയ കര്‍ഷകനാണ്. നിലവില്‍ മൂന്നേക്കറിലധികം കൃഷിയിടത്തിലായി വാഴയും മരച്ചീനിയും പപ്പായയും കാച്ചിലും മാത്രമല്ല, വ്ളാത്താങ്കര ചീര, പയര്‍, മുളക്, ചേന, ചേന്പ് എന്നിങ്ങനെയുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. രാവിലെ അഞ്ചരയോടെ കൃഷിയിടത്തിലെത്തും. രാത്രി ഏഴോടെ തിരികെ വീട്ടിലേയ് ക്ക്. വെട്ടം വീഴുന്പോള് മുതല്‍ വെട്ടം താഴുന്നതു വരെ എന്ന് ബിജു കൂട്ടിച്ചേര്‍ത്തു.
വാഴക്കുലയും പച്ചക്കറികളും വെണ്‍പകലിലെ വിപണിയിലാണ് നല്‍കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് വെണ്‍പകലിലെ വിപണിയില്‍ ഏറ്റവും കൂടുതല്‍ വാഴക്കുല നല്‍കിയത് താനാണെന്ന് പറയുന്പോള്‍ ബിജുവിന്റെ വാക്കുകളില്‍ അഭിമാനം.
ജൈവവളമാണ് ഉപയോഗിക്കുന്നത്. കൃഷി ചെയ്യാന്‍ തൊഴിലാളികളെ ആശ്രയിച്ചാല്‍ കൈ പൊള്ളും. അതുകൊണ്ട് ഏറെക്കുറെ ഒറ്റയ് ക്കാണ് അധ്വാനം. അത്യാവശ്യം സഹായിക്കാന്‍ ഒരാള്‍ കൂടെയുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇനിയും പലയിടത്തും വിപണികള്‍ പ്രവര്‍ത്തനക്ഷമമായാല്‍ കര്ഷകന് ആശ്വാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സ്ഥാപനത്തിലെ സ്റ്റാഫായ ഭാര്യ വിജയലക്ഷ്മിയും ബിബിഎ വിദ്യാര്‍ഥിനിയായ മകള്‍ ഐശ്വര്യയും കാര്ഷികാഭിമുഖ്യമുള്ളവരാണ്. അരംഗമുകള്‍ നിത്യസഹായമാതാ ദേവാലയത്തിലെ ധനകാര്യ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ബിജു.