x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിസ്ഥിതിലോല മേഖലാ പ്രശ്‌നം; പ്രതിഷേധവുമായി എകെസിസി

വെബ് ഡെസ്ക്
Published: September 7, 2026 01:30 AM IST | Updated: September 7, 2026 01:30 AM IST

പ്രതീകാത്മക ചിത്രം

നിലമ്പൂര്‍: ജില്ലയിലെ 11 വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായ പ്രഖ്യാപിക്കുന്നതിന് കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചും നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ആയിരം ഇമെയിലുകള്‍ അയയ്ക്കും. ഇതിനായി നിലമ്പൂര്‍ മേഖലയിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തനം തുടങ്ങി.

ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ മന്ത്രിസഭ ജനങ്ങളോട് നടത്തിയ ഏറ്റവും പുതിയ വെല്ലുവിളിയാണ് ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതെന്ന് മേഖലാസമിതി പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

പൂര്‍വികരുടെ കാലം മുതല്‍ അനുഭവിച്ചുപോരുന്ന സ്വത്തിനും കൃഷി വിളകള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും ഒരു പോലെ ഭീഷണി ഉയര്‍ത്തുന്ന കരട് വിജ്ഞാപനം പിന്‍വലിച്ച് ജനവാസ മേഖലകളെ ഇഎസ്എ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം.

പ്രതിഷേധ പരിപാടികളുടെ വിജയത്തിനായി വിവിധ യൂണിറ്റുകള്‍ മേഖലാസമിതി സന്ദര്‍ശിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാറും പഞ്ചായത്ത് ഭരണസമിതികളും പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 24ന് മുന്‍പ് ഭേദഗതി ആവശ്യമായതിനാല്‍ നടപടി കടുപ്പിക്കുകയാണ് കത്തോലിക്ക കോണ്‍ഗ്രസ്.

കരുവാരകുണ്ട്, കാളികാവ്, കേരള എസ്റ്റേറ്റ്, അമരമ്പലം, കരുളായി, ചുങ്കത്തറ, വഴിക്കടവ്, എടക്കര, പോത്തുകല്‍, കുറുമ്പലങ്ങോട്, അകമ്പാടം വില്ലേജുകളാണ് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇഎസ്എ കരട് വിജ്ഞാപനം യഥാര്‍ഥ്യമായാല്‍ 11 വില്ലേജുകളുടെ പരിധിയില്‍ വരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും. മേഖലാസമിതി യോഗത്തില്‍ ഡയറക്‌ടര്‍ ഫാ.‍ ടോമി പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ്് ഫ്രാന്‍സിസ് അമ്പലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ലിസി ജോസഫ്, സെക്രട്ടറി ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലയോര ജനത ആശങ്കയില്‍; അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം

മലപ്പുറം: ജില്ലയിലെ മലയോരമേഖലകളില്‍ ഉള്‍പ്പെട്ട 11 വില്ലേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ ജൂലൈ 27ന് ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതോടെ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷക കുടുംബങ്ങള്‍ക്ക് ആശങ്ക.

വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയ കുടിയേറ്റ മേഖലയ്ക്ക് ഇരുട്ടടിയായാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഇഎസ്എ കരട് വിജ്ഞാപനം.

24ന് മുന്‍പ് ഇതു സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍, തിരുത്തലുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിനു നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം.

ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളുടെ പരിധിയിലാണ് ഈ 11 വില്ലേജുകള്‍ വരുന്നത്. ഈ മേഖലയില്‍നിന്നുള്ള മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, പി.കെ. ബഷീര്‍, എംഎല്‍എമാരായ ആര്യാടന്‍ ഷൗക്കത്ത്. വി.എസ്. ജോയ്, ടി.പി. അഷറഫലി എന്നിവരും എംപിമാരായ പി.വി.അബ്ദുള്‍ വഹാബ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

വയനാട് ജില്ലയില്‍ 13 വില്ലേജുകളും ഇഎസ്എ പട്ടികയില്‍ ഉള്‍പ്പെടും. ഇഎസ്എ പരിധിയില്‍പ്പെട്ട വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകള്‍ അടിയന്തരമായി സര്‍വകക്ഷി യോഗം ചേര്‍ന്ന് നടപടികള്‍ ശക്തമാക്കണം. മലപ്പുറത്തിന്‍റെ മലയോരമേഖലയിലെ ജനവാസ കേന്ദ്രങ്ങളെ ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ വനമേഖലകള്‍, ജനവാസമേഖലകള്‍ എന്ന് രണ്ടായി തിരിച്ച് ഭൂപടങ്ങള്‍ തയാറാക്കി കേന്ദ്ര സര്‍ക്കാറിന് അയച്ച് നല്‍കണം. ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ കര്‍ശനനിയന്ത്രണം വരും.

ടൂറിസം മേഖലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകും. ഭൂമിയുടെ വില്‍പനയും കൈമാറ്റവും സങ്കീര്‍ണമാകും.

Tags : Eco-sensitive zone NattuVishasham DistrictNews

Recent News

Corehub Up