x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോപ്പുംപടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കാണാതായിട്ട് ഒരു വർഷം; പുനർനിർമാണവും ഇല്ല

വെബ് ഡെസ്ക്
Published: September 20, 2026 03:02 AM IST | Updated: September 20, 2026 03:02 AM IST

തോപ്പുംപടി-ഇടക്കൊച്ചി ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയതിനെത്തുടർന്ന് പൊരിവെയിലിൽ ബസ് കാത്തു നിൽക്കുന്നവർ.

ഫോർട്ടുകൊച്ചി: കൊച്ചിയുടെ പ്രധാന കേന്ദ്രമായ തോപ്പുംപടിയിലെ ബസ് സ്റ്റോപ്പുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍  പൊളിച്ചുനീക്കിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പുനര്‍നിര്‍മാണത്തിന് നടപടിയായില്ല.
സൗന്ദര്യവല്‍ക്കരണത്തിന്‍റെ പേരില്‍ പൊളിച്ച് നീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍  പുനര്‍നിര്‍മിക്കാതായതോടെ ബസ് യാത്രക്കാർ ദുരിതത്തിലാണ്.

തോപ്പുംപടി ഹാര്‍ബര്‍, കണ്ണമാലി, മറീന മാള്‍, കെഎസ്ആര്‍ടിസിഎന്നീ ബസ് സ്റ്റോപ്പുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളാണ്  പൊളിച്ച് നീക്കിയത്.
ഇവിടങ്ങളില്‍ മഴയും വെയിലുമേറ്റാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസ് കയറാൻ നില്‍ക്കുന്നത്. കയറി നിൽക്കാൻ മറ്റൊരു സംവിധാനവും ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ ഇതോടെ ദുരിതത്തിലാണ്.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍  പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്. ഇതുസംബന്ധിച്ച് പൊതു പ്രവര്‍ത്തകന്‍ ഷക്കീര്‍ അലി നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊച്ചി നഗരസഭ നല്‍കിയ മറുപടി മറീന മാളിന് മുന്നിലെ ഇടക്കൊച്ചി ബസ് കാത്തിരിപ്പ് കേന്ദ്രം  നിര്‍മാണം എംഎല്‍എഫണ്ടില്‍ ഉള്‍പെടുത്തി കരാര്‍ വച്ചിട്ടുണ്ടെന്നും കെഎസ്ഇബിയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ ജോലിആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു. എന്നാല്‍ ഇതിനുശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴും കെഎസ്ഇബിയുടെ അനുമതി ലഭിക്കാന്‍ വേണ്ട നടപടി നഗരസഭ സ്വീകരിച്ചില്ലെന്നാണ് വിവരം.

Tags : NattuVishesham DistrictNews

Recent News

Corehub Up