x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഴിഞ്ഞത്തിന്‍റെ സാറ്റലൈറ്റ് തുറമുഖമാക്കി കൊല്ലത്തെ വികസിപ്പിക്കും: മന്ത്രി ബിന്ദു കൃഷ്ണ

വെബ് ഡെസ്ക്
Published: September 20, 2026 03:54 AM IST | Updated: September 20, 2026 03:54 AM IST

കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ തുറമുഖം സന്ദര്‍ശിക്കുന്നു.

കൊല്ലം : വിഴിഞ്ഞത്തിന്‍റെ സാറ്റലൈറ്റ് തുറമുഖമാക്കി കൊല്ലം തുറമുഖത്തെ വികസിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തുറമുഖ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

2011-16 കാലയളവില്‍ കൊല്ലം തുറമുഖത്തിന്‍റെ വികസനത്തിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം തുറമുഖത്തിന്‍റെ വികസനം സ്തംഭിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കൊല്ലം തുറമുഖത്തിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. വി.ഡി. സതീശന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കൂടിയാണ് കാണുന്നത്. അതിന്‍റെ ഭാഗമായി കൊല്ലം തുറമുഖത്തിന്‍റെ വികസനത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കി വരികയാണ്. അടുത്ത ദിവസം നടക്കുന്ന തുറമുഖ വകുപ്പിന്‍റെ യോഗത്തിനു മുന്നോടിയായിട്ടാണ് തുറമുഖം സന്ദര്‍ശിച്ചത്.

അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമുള്ള സംഗതികള്‍ മനസിലാക്കാനും ജനങ്ങളോടും തുറമുഖ അധികൃതരോടും ജനപ്രതിനിധികളോടും അഭിപ്രായങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് സന്ദര്‍ശനം നടത്തിയത്. തുറമുഖത്തിന്‍റെ ആവശ്യങ്ങള്‍ തുറമുഖ വകുപ്പിന്‍റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഫ്‌ളോട്ടിംഗ് ഡ്രൈ ഡോക്ക് സ്ഥാപിക്കല്‍, ടൂറിസ്റ്റ് കപ്പലുകള്‍ ഇവിടെ നിന്ന് ആരംഭിക്കല്‍ തുടങ്ങിയ ഒട്ടേറെ സാധ്യതള്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തിനുശേഷം തുറമുഖത്ത് ഡ്രഡ്ജിംഗ് നടത്തിയിട്ടില്ല.

എട്ട് മീറ്ററെങ്കിലും ആഴം ഉണ്ടെങ്കിലേ കപ്പല്‍ അടുപ്പിക്കാന്‍ കഴിയൂ. സര്‍വേ നടത്തി നിലവിലെ ആഴം കണ്ടെത്തി ഡ്രഡ്ജിംഗിനുള്ള നടപടി സ്വീകരിക്കും. ഷിപ്പിംഗ് സമയങ്ങളില്‍ പോര്‍ട്ടില്‍ ആവശ്യമുള്ള പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ പോസ്റ്റ് ഇവിടെ ഇല്ല.

ഇത്തരം പ്രായോഗിക തടസങ്ങള്‍ക്ക് പരിഹാരം കാണും. നിലവിലെ വാര്‍ഫിന് ആഴമില്ലാത്തത്, കസ്റ്റംസുമായി ബന്ധപ്പെട്ട തടസങ്ങള്‍, കോസ്റ്റല്‍ പൊലിസ് ബോട്ടുകളുടെ കാലപ്പഴക്കം, പോര്‍ട്ടില്‍ ഹൈമാസ്റ്റ് ലൈറ്റുകളും കാമറകളും പ്രവര്‍ത്തിക്കാത്തത്, മത്സ്യബന്ധന വള്ളങ്ങളില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷണം പോകുന്നത് തുടങ്ങിയ ഒട്ടേറെ സംഗതികള്‍ പോര്‍ട്ട് അധികൃതരും മത്സ്യത്തൊഴിലാളികളും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ എ.കെ ഹഫീസ്, ഡെപ്യൂട്ടി മേയര്‍ ഉദയ സുകുമാരന്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ജിസ്മാന്‍ ജേക്കബ്, പോര്‍ട്ട് പര്‍സര്‍ സുനില്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍, എഎക്‌സ്ഇ സജീവ്, വിന്‍സി ബൈജു, ഡി. ഗീതാകൃഷ്ണന്‍, എന്‍. ഉണ്ണികൃഷ്ണന്‍, ബി. തൃദീപ് കുമാര്‍, ജോര്‍ജ് ഡി. കാട്ടില്‍, ജെ. പ്രീത, എഫ്. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 

 

Tags : District News Nattuvishesham Kollam Minister Bindu Krishna

Recent News

Corehub Up