x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര ലക്ഷം തട്ടി: ചെന്നൈ സ്വദേശികൾക്കെതിരേ കേസ്


Published: July 10, 2026 02:33 AM IST | Updated: July 10, 2026 02:33 AM IST

തലശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു യുവാവില്‍നിന്നും വൻ തുക തട്ടിയെടുത്ത സംഭവത്തിൽ ചെന്നൈ സ്വദേശികളായ രണ്ടുപേര്‍ക്കെതിരേ തലശേരി പോലീസ് കേസെടുത്തു. തിരുവങ്ങാട് കാവുംഭാഗം അരുണിമ ഹൗസില്‍ വി.വി. വിജേഷിനാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. വിജേഷിന്‍റെ ഭാര്യ ടി.പി. രമ്യ നല്‍കിയ പരാതിയിലാണ് ചെന്നൈ സ്വദേശികളായ ശരണ്യ (39), കെ. സുരേഷ് ജോസ് എന്നിവർക്കെതിരേ കേസെടുന്നത്.

2024 ഫെബ്രുവരി ഒന്നിനും 2025 ഓഗസ്റ്റ് 11നും ഇടയിലുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഗൂഗിള്‍പേ, പേടിഎം, ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നിവ വഴി ഒമ്പതു ലക്ഷം രൂപയാണ് പ്രതികള്‍ പരാതിക്കാരിയുടെ ഭര്‍ത്താവില്‍നിന്നും കൈപ്പറ്റിയത്.

വാഗ്ദാനം ചെയ്തതനുസരിച്ച് വീസ നല്‍കാതിരുന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 1,25,000 രൂപ മാത്രമാണ് പ്രതികള്‍ തിരികെ നല്‍കിയതെന്നും ബാക്കി വരുന്ന 7,75,000 രൂപ തിരികെ നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയതായി പരാതിയില്‍ പറയുന്നു. എസ്ഐ ഇ.കെ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Tags : Nattuvishesham District News

Recent News

Corehub Up