നിർമാണത്തിനായുള്ള കട്ടകൾ റോഡിൽ അലക്ഷ്യമായി ഇറക്കിയിട്ടിരിക്കുന്നു.
വാടാനപ്പിള്ളി: ദേശീയപാത 66 ചേറ്റുവയിൽ പാലം ഇറങ്ങി വാടാനപ്പള്ളി ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളിൽ വച്ചിട്ടുള്ള കോൺക്രീറ്റ് ഭിത്തികൾ റോഡിലേക്ക് കയറ്റിവെച്ചതുമൂലം വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയേറെ. ഈ ഭാഗത്ത് രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
കൂടാതെ നടപ്പാതയിൽ വിരിക്കുന്നതിനായി ഇറക്കിയിട്ടിട്ടുള്ള കട്ടകൾ സർവീസ് റോഡി ലാണു കൂട്ടിയിട്ടിരിക്കുന്നത്. റോഡിലെ ഇരുട്ടുമൂലം വാഹനം കല്ലിൽതട്ടി വലിയ അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണ്. പലഭാഗങ്ങളിലും വാഹന യാത്രക്കാർക്കു വേണ്ടതായ സുരക്ഷാ മുൻകരുതലുകൾ ബോർഡുകളോ സുരക്ഷാസിഗ്നൽ ലൈറ്റുകളോ കാര്യക്ഷമമല്ല. സർവീസ് റോഡിലോ ദേശീയപാതയിലോ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനമില്ലാത്തത് വാഹനയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്.
ഒട്ടേറെ ജീവനുകളാണ് ഈയിടെ ദേശീയ പാതയിൽ പൊലിഞ്ഞത്. വാഹന യാത്രക്കാർ ക്കു വേണ്ടത്ര സുരക്ഷ ഒരുക്കാത്ത അധികൃതരുടെ അനാസ്ഥയാണു ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന അപകടങ്ങൾക്കു പ്രധാനകാരണം.
പല ഭാഗങ്ങളിലും നിർമാണ കമ്പനിയുടെ വൻ സുരക്ഷാ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളത്. റോഡ് നിർമാണത്തിനും വികസനത്തിനും നൽകുന്ന പ്രാധാന്യത്തിനു തുല്യമായി പൊതു ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകണം, അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനുപകരം അപകടസാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി അടിയന്തരമായി പരിഹരിക്കുകയാണു വേണ്ടതെന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Tags : Tragedy NattuVishasham DistrictNews