x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലാവസ്ഥാവ്യതിയാനം; കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി രൂക്ഷം

സ്വന്തം ലേഖകൻ
Published: September 7, 2026 02:38 AM IST | Updated: September 7, 2026 02:39 AM IST

പ്രതീകാത്മക ചിത്രം

സുല്‍ത്താന്‍ബത്തേരി: കാലാവസ്ഥയിലെ അസാധാരണ മാറ്റം ജില്ലയില്‍ കാര്‍ഷികമേഖലയെ ആശങ്കയിലാക്കുന്നു. കാലവര്‍ഷം ദുര്‍ബലമാകുകയും ചിങ്ങത്തില്‍ കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നത് കാപ്പി, കുരുമുളക് ഉള്‍പ്പെടെ നാണ്യവിളകള്‍ക്കും ഇഞ്ചി, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ക്കും നെല്‍കൃഷിക്കും തിരിച്ചടിയായി.
താലൂക്കില്‍ മഴ കുറഞ്ഞ പ്രദേശങ്ങളിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

രണ്ടാംഘട്ട വളസേചനം നടത്തേണ്ട സമയം മഴ ലഭിക്കാത്തത് നെല്‍കര്‍ഷകരെ ദുരിതത്തിലാക്കി.

കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളം പാടങ്ങളില്‍ ഇല്ല. വിളവെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കാപ്പിയും കുരുമുളകും പാകമാകാന്‍ ആവശ്യമായ മഴ ലഭിക്കാത്ത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുമെന്ന് ആകുലതയിലാണ് കൃഷിക്കാര്‍. കവുങ്ങിന്‍തോട്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മഴയുടെ കുറവുമൂലം പല തോട്ടങ്ങളിലും അടയ്ക്കാപ്പൂങ്കുലകള്‍ ഉണങ്ങിവീഴുകയാണ്.

സാധാരണ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാപ്പി, കുരുമുളക്, കവുങ്ങ് തോട്ടങ്ങള്‍ പാട്ടത്തിനെടുക്കുന്ന മൊത്തക്കച്ചവടക്കാര്‍ ഇത്തവണ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകാത്തത് കര്‍ഷകരുടെ വാര്‍ഷികവരുമാനത്തെ ബാധിച്ചു. ദൈനംദിന ചെലവിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്നത് ഇത്തരം പാട്ടത്തിലൂടെയായിരുന്നു.

 നെല്‍പാടങ്ങള്‍ വിണ്ടുകീറുന്നു

ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് നെല്‍കര്‍ഷകരുടെ പ്രധാന പ്രതിസന്ധി. ജില്ലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും ജലസേചന സൗകര്യം പരിമിതമാണ്. മഴ തുടര്‍ന്നും ലഭിച്ചില്ലെങ്കില്‍ വിളവെടുപ്പിന് പാകമാകേണ്ട നെല്ല് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. പല പ്രദേശങ്ങളിലും നെല്‍വയലുകള്‍ ഇതിനകം വിണ്ടുകീറിത്തുടങ്ങി. പതിവിലും ഇരട്ടിയോളം മുതല്‍മുടക്കിലാണ് ഇത്തവണ പലരും നെല്‍കൃഷിയിറക്കിയത്. പാടങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണെന്ന ആവശ്യം ശക്തമാണ്.

ക്ഷീരമേഖലയില്‍ വരുമാനം കുറഞ്ഞു

കാലാവസ്ഥ വ്യതിയാനത്തിന്‍റെ തിക്തഫലങ്ങള്‍ ക്ഷീര മേഖലയിലും പ്രകടമാണ്. ക്ഷീരവൃത്തിയില്‍നിന്നുള്ള വരുമാനവും കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. ക്ഷീരവൃത്തി മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ താലൂക്കില്‍ നിരവധിയാണ്. കാര്‍ഷിക, ക്ഷീര മേഖലകള്‍ ഒരേസമയം പ്രതിസന്ധിയിലായത് ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണ്

ഇഞ്ചി കൃഷിയില്‍ പ്രതിസന്ധി രൂക്ഷം

ഇഞ്ചി കൃഷിയിലും പ്രതിസന്ധി രൂക്ഷമാണ്. ഫംഗസ് ബാധയെത്തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. വാഴ കൃഷിയിലും സ്ഥിതി മെച്ചമല്ല. രോഗബാധയ്ക്കു പുറമേ വിലയിടിവും കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നു. നേന്ത്രവാഴയ്ക്ക് താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മായിപ്പാലത്തെ പഴം-പച്ചക്കറി സംസ്‌കരണ യൂണിറ്റിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ ഉപയോഗശൂന്യമായി നശിക്കുമ്പോഴും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനും വിപണനം ഉറപ്പാക്കാനും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല.

കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണം

ചീരാല്‍: കാലാവസ്ഥാവ്യതിയാനവും ഉത്പാദനച്ചെലവിലെ വര്‍ധനവും ക്ഷീരമേഖലയില്‍ പ്രതിസന്ധി രൂക്ഷക്കുന്ന സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണം. വ്യാവസായികാടിസ്ഥാനത്തില്‍ പുല്‍കൃഷി പ്രോത്സാഹിപ്പിക്കണം. വേനല്‍ കടുക്കുന്നതോടെ പച്ചപ്പുല്ലിന്‍റെ ലഭ്യത കുറയുന്നത് പാല്‍ ഉത്പാദനത്തെ ബാധിക്കുകയാണ്. പച്ചപ്പുല്ല് ലഭിക്കുന്ന കാലത്ത് ചെലവ് കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. പുറത്തുനിന്ന് തീറ്റ വാങ്ങേണ്ടിവരുന്നതിനാല്‍ ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. പാലിന്‍റെ വിലയ്ക്കനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല ഉത്പാദനച്ചെലവ്. ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കണം.

എ.പി. ഷാജി നമ്പ്യാര്‍കുന്ന് (ക്ഷീരകര്‍ഷകന്‍).

വയലുകളില്‍ ജലസേചന സൗകര്യം ഒരുക്കണം

ജില്ലയിലെ മുഴുവന്‍ പാടങ്ങളിലും ജലസേചനത്തിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക ശ്രദ്ധ പതിയണം. കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളത്തിന്‍റെ അഭാവത്തില്‍ ജില്ലയില്‍ നൂറുകണക്കിന് ഏക്കര്‍ പാടത്ത് നെല്‍കൃഷി പ്രതിസന്ധിയിലാണ്. മഴയെ മാത്രം ആശ്രയിച്ച് നെല്‍കൃഷി മുമ്പോട്ട് കൊണ്ടുപോകാനാകില്ല.

കെ.വി. അരുണ്‍, നെല്‍കര്‍ഷകന്‍, മാതമംഗലം

സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം

കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കാലവര്‍ഷത്തിന്‍റെ അളവില്‍ വന്‍ കുറവുണ്ടായതോടെ വയനാട് വരള്‍ച്ചാഭീഷണിയിലാണ്. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചു. വിളകളുടെ ഉത്പാദനത്തില്‍ ഉണ്ടാകുന്ന കുറവ് കര്‍ഷകരുടെ ഉപജീവനം കടുത്ത പ്രതിസന്ധിയിലാക്കും. പലേടത്തും പാടങ്ങള്‍ ഉണങ്ങി കൃഷി നശിക്കുകയാണ്.കുടിവെള്ള ലഭ്യതയിലും സ്ഥിതി ആശങ്കാജനകമാണ്.

എ.സി. തോമസ്, ചെയര്‍മാന്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട്‌

Tags : Agricultural Sector NattuVishasham DistrictNews

Recent News

Corehub Up