കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന ‘കോണ്‍ഫ്ളുവന്‍സ് 3.0' ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റിലെ പാനൽ ചർച്ചയിൽ പങ്കെടു
കാക്കനാട്: വിദ്യാഭ്യാസ പ്രക്രിയ, നിർമിതബുദ്ധി (എഐ), മാറുന്ന സമ്പദ് വ്യവസ്ഥ, തൊഴിൽസാഹചര്യങ്ങൾ എന്നിവയിലെ പുതിയ പ്രവണതകളെ വിശലകലന വിധേയമാക്കി കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ (ആർഎസ്ഇടി) 'കോണ്‍ഫ്ളുവന്‍സ് 3.0' ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റ് ശ്രദ്ധേയമായി. കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു 'ഇന്ത്യന്‍ ഇംപാക്ട് ഓഫ് എഐ' എന്ന പ്രമേയത്തിൽ സമ്മിറ്റ് സംഘടിപ്പിച്ചത്.
നിർമിതബുദ്ധി സമ്പദ് വ്യവസ്ഥയെയും വിദ്യാഭ്യാസത്തെയും തൊഴിലിനെയും മാറ്റിമറിക്കുന്ന കാലത്ത് മനുഷ്യന്റെ സര്‍ഗാത്മകതയും ബന്ധങ്ങളും കാത്തുസൂക്ഷിക്കണമെന്നു സമ്മിറ്റ് വിലയിരുത്തി. ഐടി സേവനങ്ങളില്‍നിന്ന് എഐ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെക്കുറിച്ച് ഐബിഎസ് സോഫ്റ്റ് വേര് ചെയര്മാന് വി.കെ. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.
ഡെലോയ്റ്റ് യുഎസ്ഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഡിനു മാത്യു പനമ്പുന്ന മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ലിങ്ക്സ് സ്ഥാപക ഡോ. ദീപ നാഗരാജന്, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ, കാംകോം എഐ സിഇഒ അജിത് നായര്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, സെറോദ സിടിഒ കൈലാഷ് നാഥ്, പ്രോഫേസ് കോ-ഫൗണ്ടര്‍ ലക്ഷ്മി ദാസ്, ടെക് ട്രാവല്‍ ഈറ്റ് സ്ഥാപകന്‍ സുജിത്ത് ഭക്തന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കെയര്‍ എംപി, സെന്‍ഡ് പേയ്മെന്റ്സ്, ലീനിയന്റെ ട്രീ എന്നീ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ഉല്പന്നങ്ങള് പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ശില്പശാലകളും ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews