എം.എസ്. അരുൺകുമാർ എംഎൽഎ പ്രസംഗിക്കുന്നു.
മാവേലിക്കര: 12ന് നടക്കുന്ന കര്‍ക്കടക വാവുബലി ചടങ്ങുകളുമായി ബന്ധപ്പെട്ട് കണ്ടിയൂര്‍ ആറാട്ടുകടവ് സ്നാനഘട്ടത്തില്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ജനപ്രതിനിധികളും ഉദ്യോ ഗസ്ഥരും പങ്കെടുത്ത അവലോക നയോഗത്തില്‍ തീരുമാനമായി. കണ്ടിയൂര്‍ തെക്കേനടമുതല്‍ നടുക്കേ ആല്‍ത്തറവരെയുള്ള ഭാഗത്ത് റോഡരികില്‍ ഇരുചക്ര വാഹനങ്ങള്‍ സൂക്ഷിക്കാം. കണ്ടിയൂര്‍ നടുക്കേ ആല്‍ത്തറമുതല്‍ ആറാട്ടുകടവുവരെ വാഹനഗതാഗതം അനുവദിക്കില്ല. കണ്ടിയൂര്‍ ബൈപ്പാസിലും ക്ഷേത്രത്തിനു കിഴക്കേ നടയിലും ഗവ. യുപി സ്കൂള്‍ വളപ്പിലും കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമൊരുക്കും. ഇരുചക്രവാഹനങ്ങളിലെത്തുന്നവര്‍ ബൈപ്പാസ് വഴി തിരികെപ്പോകണം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന് കൂടുതല്‍ ബലിത്തറകള്‍ ക്രമീകരിക്കുകയും കാര്‍മികരെ നിയോഗിക്കുകയും ചെയ്യും. കാര്‍മികര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. അഗ്നിരക്ഷാസേന സുരക്ഷാക്രമീകരണങ്ങളൊരുക്കും.
ആറാട്ടുകടവിനു സമീപം ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. കണ്ടിയൂര്‍ മഹാദേവര്‍ക്ഷേത്രം, കീര്‍ത്തിപുരം ശ്രീകൃഷ്ണസ്വാമീക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടാകും.
പ്രായിക്കര ധന്വന്തരീക്ഷേത്രക്കടവിലും ബലിതര്‍പ്പണത്തിനുളള ക്രമീകരണങ്ങളൊരുക്കും. മാവേലിക്കര നഗരസഭയുടെ ആംബുലന്‍സും പ്രഥമശുശ്രൂഷയ്ക്കുളള സൗകര്യവും കടവിലുണ്ടാകും. അഗ്നിരക്ഷാസേനയുടെ വാഹനം എത്തിച്ചേരുവാന്‍ സാധിക്കാത്ത കടവുകളില്‍ ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലളിതാ രവീന്ദ്രനാഥ്, വൈസ് ചെയര്മാന് കെ. ഗോപന്, കൗണ്‍സിലര്‍മാരായ സജീവ് പ്രായിക്കര, ശോഭാമധു, തഹസില്‍ദാര്‍ എസ്.ജി. ശ്രീരാമകൃഷ്ണന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. സനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ദേവിപ്രിയ, സബ്ഗ്രൂപ്പ് ഓഫീസര്‍ രജനി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ഷഫീസ്,
അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ സി.പി. ജോസ്, എസ്ഐ. സബിത ശിവദാസ്, പിഡബ്ല്യുയുഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ബി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.