കണ്ണൂർ: സത്യത്തെയും മൂല്യങ്ങളെയും മുറുകെപിടിച്ച് ജനങ്ങളുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്ന പത്രമാണ് ദീപികയെന്ന് മന്ത്രി സണ്ണി ജോസഫ്. 140 വർഷം പിന്നിടുന്ന ദീപികയുടെ ചരിത്രം കേരളത്തിന്റെ വളർച്ചയുടെ ചരിത്രം കൂടിയാണ്.
ജനാധിപത്യത്തിലെ നാലാം തൂണുകളെന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കാറ്. ലെജിസ്ലേച്ചർ, എക്സിക്യുട്ടീവ്, ജുഡീഷറി എന്നിവയ്ക്കു പുറമെ ജനാധിപത്യത്തെ താങ്ങി നിർത്തുന്നത് മാധ്യമങ്ങളാണ്. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന വിശേഷണം പൂർണമായും അർഹിക്കുന്ന പത്രമാണ് ദീപിക.
ജനാധിപത്യത്തിനും മതേതരത്തിനും ജനങ്ങൾക്കും ഹിതകരമല്ലാത്ത പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അപ്പപ്പോൾ ദീപിക ശക്തമായി പ്രതികരിക്കാറുണ്ടെന്നം മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂർ: ലോകം മുഴുവനുമുള്ള മലയാളികൾ ഓൺലൈനായി വായിക്കുന്ന പത്രമാണ് ദീപികയെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയേണ്ട രീതിയിൽ പറയുന്നതാണ് ദീപികയുടെ ശൈലി.
എക്കാലവും സത്യത്തിനൊപ്പം നിൽക്കുന്നതാണ് ദീപികയെ ലോകമലയാളികൾ നെഞ്ചേറ്റാൻ കാരണം. തുടക്കം മുതൽ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമെന്ന ആശയത്തിൽ നിന്ന് അൽപം പോലും പിന്നോട്ട് പോകാതെയാണ് ദീപിക ഇന്നും മുന്നേറുന്നത്.
ദേശീയ സ്വാതന്ത്ര്യ സമര പോരോട്ടത്തിന് മുന്പേ സ്ഥാപിതമായ ദീപിക രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിലും സജീവ ഇടപെടൽ നടത്തിയ പത്രമാണ്.
കണ്ണൂർ: ജാതിമത വർഗ വർണഭേദമന്യേ എല്ലാവരുടെയും ശബ്ദമാണ് ദീപികയെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സത്യത്തിന്റെയും നീതിയുടെയും പാതയിൽ ഉറച്ചുനിന്ന് പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കർഷകരുടെയും ഉന്നമനത്തിനും വേണ്ടിയാണ് ദീപിക പ്രവർത്തിക്കുന്നത്.
സമൂഹത്തിൽ ഇതിനകം വലിയ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ദീപിക കണ്ണൂരിലേയ്ക്കു വരുന്പോൾ മലബാർ മേഖലയിൽ വിജയിക്കുമോ എന്ന സംശയവും ആശങ്കയും ചിലർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ എല്ലാകാലത്തും സത്യത്തിന്റെ പക്ഷത്തു നിന്നിരുന്ന മലബാർ ജനത സത്യത്തിനും നീതിക്കും ധാർമികതയ്ക്കും വേണ്ടി പോരാടുന്ന ദീപികയെയെും ഏറ്റെടുത്തു.
ജനങ്ങളിൽനിന്ന് ആർജിച്ചെടുത്ത ഈ വിശ്വാസം തന്നെയാണ് ദീപികയുടെ വിജയമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
Tags : deepika@140 Kannur Celebration