x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാതയിൽ വേഗനിയന്ത്രണങ്ങൾ വേണമെന്ന് ജില്ലാ വികസന സമിതി

വെബ് ഡെസ്ക്
Published: September 5, 2026 11:14 PM IST | Updated: September 5, 2026 11:14 PM IST

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗം.

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയിലെ അപകട മേഖലകളിൽ കൂടുതൽ വേഗനിയന്ത്രണ സംവിധാനങ്ങൾ വേണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. തൃശൂർ കൈപ്പമംഗലം ദേശീയപാതയിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം ഉയർന്നത്.
അപകട മേഖലകൾ കണ്ടെത്താൻ ആർടിഒയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തണം.

കളർകോട് മുതലുള്ള കൂടുതൽ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കണം. വൈഎംസിഎ പാലം മുതൽ വഴിച്ചേരി പാലം വരെയുള്ള മേഖലയിലും ട്രാഫിക് ദിശാസൂചകങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശിച്ചുണ്ട്. പൂച്ചാക്കൽ രജിസ്‌ട്രേഷൻ ഓഫീസിന്‍റെ നവീകരണം വേഗത്തിലാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. തുറവൂർ ആശുപത്രിയുടെ വികസനപ്രവർത്തികൾക്കായി തുടർ നടപടികൾ സ്വീകരിക്കും. മാക്കേകടവ്-നേരേകടവ് പാലം നിർമാണം ഉടൻ പൂർത്തിയാകും. നാലുകുളങ്ങര മുതൽ ചെല്ലാനം റോഡ് വരെ പൈപ്പലൈൻ സ്ഥാപിക്കും.

അരൂർ ഫയർ സ്റ്റേഷൻ നിർമാണത്തിന് സാങ്കേതിക അനുമതി വേഗത്തിൽ ലഭ്യമാക്കും. ദേശീയപാതയിലെ ആറാട്ടുവഴി-കൊമ്മാടി പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എ.ഡി. തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ഹൗസ്ബോട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം സംസ്കരിക്കുന്നതിന് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ എംഎൽഎ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കായംകുളം സർക്കാർ ഗേൾസ് ഹൈസ്കൂൾ കെട്ടിട നിർമാണം വേഗത്തിലാക്കണമെന്നു എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ പ്രതിനിധി അഡ്വ. യു. മുഹമ്മദ് ആവശ്യപ്പെട്ടു.

നിയന്ത്രിത പമ്പിംഗ് വേഗത്തിലാക്കണം

കുട്ടനാട്ടിൽ രണ്ടാംകൃഷി നടക്കാത്ത പാടശേഖരങ്ങളിലെ നിയന്ത്രിത പമ്പിംഗ് സംബന്ധിച്ച തുടർനടപടികൾ വേഗത്തിലാക്കണമെന്ന് റെജി ചെറിയാൻ എംഎൽഎ ആവശ്യപ്പെട്ടു. തകഴി ഫയർ സ്റ്റേഷൻ നിർമാണത്തിന്‍റെ പശ്ചാത്തല പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. കുട്ടനാട്ടിലെ വിവിധ സ്കൂൾ കോമ്പൗണ്ടുകളിലെ വെള്ളക്കെട്ട് പ്രശ്നം ഉടനടി പരിഹരിക്കണമെന്നും എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ദേശീയപാത മേഖലയിലെ സ്ഥിരം വെളളക്കെട്ട് മേഖലകൾ കണ്ടെത്തി അറ്റകുറ്റപണികൾ നടത്തണമെന്നു പി. പ്രസാദ് എംഎൽഎ ആവശ്യപ്പെട്ടു. ഒറ്റമശേരി മേഖലയിലെ കടൽഭിത്തിയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കണം. ചേർത്തല ഇരുമ്പുപാലം നിർമാണത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ആലപ്പി മെഗാ ടൂറിസം പദ്ധതികളുടെ ഭാഗമായി നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ നടത്താൻ നടപടി വേണമെന്ന് കെ.സി. വേണുഗോപാൽ എംപിയുടെ പ്രതിനിധി എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. പുന്നപ്ര തെക്ക് ഒന്നാം വാർഡിൽ കടലാക്രമണം തടയാൻ ജിയോ ബാഗുകൾ സ്ഥാപിക്കണം. തങ്കി കവലയ്ക്ക് പടിഞ്ഞാറുഭാഗത്ത് പൊതുജനങ്ങൾക്ക് അനുകൂലമായ സ്ഥലത്ത് റെയിൽവേ ഗേറ്റ് നിർമിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

കളക്ടർ ഷജി വി. നായർ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫിസർ ദീപ ശിവദാസൻ, സബ് കളക്ടർ ഡോ. സി. ശക്തിവേൽ, എഡിഎം സി. പ്രേംജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up