ജില്ലാ ആശുപത്രിയിലെ നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്ന മന്ത്രി കെ. മുരളീധരനും രമേഷ് പിഷാരടി എംഎൽഎയും.
പാലക്കാട്: ജില്ലാ ആശുപത്രിയെ 2028 ഓടെ പൂര്‍ണസജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. ജില്ലാ ആശുപത്രി സന്ദര്‍ശനവും കിഫ്ബി പദ്ധതികളുടെ അവലോകനവും മന്ത്രി നിര്‍വഹിച്ചു.
അടുത്ത നവംബറില്‍ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇന്കെൽഏറ്റെടുത്ത പ്രവൃത്തികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള ഒഴിവുകള്‍ വേഗത്തില്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്നു മന്ത്രി യോഗത്തില്‍ വിലയിരുത്തി.
നിലവിലുള്ള ഫണ്ടുകളോടൊപ്പം എംപി ഫണ്ടും, എംഎല്‍എ ഫണ്ടും ആശുപത്രി വികസനത്തിനായി ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും ചില വിദേശ കമ്പനികള്‍ സ്വകാര്യ ആശുപത്രികളെ വിലക്കെടുക്കുകയും സര്‍ക്കാര്‍ ആശുപത്രികള്‍ മോശമെന്നു ചിത്രീകരിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രമേഷ് പിഷാരടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ. ഷീലാദേവി, ഡിഎംഒ ഡോ.കെ. ബിന്ദു തോമസ്, സൂപ്രണ്ട് ഡോ.കെ.പി. അഹമ്മദ് അഫ്സല് പങ്കെടുത്തു.
Tags : Local News Nattuvishesham District Hospital Minister fully equipped by 2028