x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽ നിനോ പ്രതിഭാസം

എസ്. രാജേന്ദ്രകുമാർ
Published: September 20, 2026 03:13 AM IST | Updated: September 20, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

വിഴിഞ്ഞം : എൽനിനോ പ്രതിഭാസം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നൽകിയത് വലിയ തിരിച്ചടി. കടുത്ത ചൂടിൽ പിടിച്ചുനിൽക്കാനാകാതെ മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾക്കടലിലേക്ക് വലിഞ്ഞതോടെ വള്ളമിറക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പറയാനുള്ള ത് നഷ്ടക്കണക്കുകൾമാത്രം.

മൺസൂൺ മാസത്തെ കാറ്റും കടൽക്ഷോഭവുംമൂലം അടിത്തട്ടിളകുന്നതോടെ മീനുകൾ കൂട്ടത്തോടെ ഉപരിതലത്തിൽ എത്തുന്നതോടെയാണ് സീസണ് തുടക്കം. എന്നാൽ ട്രോളിംഗ് നിരോധന കാലം മുതൽ പരമ്പരാഗത തൊഴിലാളികൾക്കു ചാകരക്കാലം സമ്മാനിച്ചിരുന്ന സീസണിനുമേൽ കരിനിഴൽ വീഴ്‌ത്തിയാണ് ഇക്കുറി എൽനോ പ്രതിഭാസം എത്തിയത്.

ജൂൺ മുതൽ ഒക്ടോബർ വരെ കിട്ടിയിരുന്ന മത്സ്യത്തെ കടുത്ത ചൂട് ഇല്ലാതാക്കി. ഏപ്രിൽ, മേയ് മാസങ്ങളിൽ ഉണ്ടാകുന്ന തരത്തിൽ കടൽ തിളച്ചുമറിയുന്നതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാ ണു മീൻ പിടിത്തത്തിനായി സാധാരണ വള്ളമിറക്കുന്നത്. ഇക്കുറി രാവിലെ മുതൽ ചൂടു കൂടുന്നതിനാൽ അധികനേരം തീരക്കടലിൽ തങ്ങാൻ കഴിയാതെ മീൻപിടിത്തമുപേക്ഷിച്ചു മടങ്ങേണ്ട അവസ്ഥയാണെന്നും ഇവർ പറയുന്നു. ഉൾക്കടലിൽ പോകുന്നവർ ചൂടിനുപരി 20 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനെയും അതിജീവിക്കണം. വള്ളങ്ങളുമായി തീരത്തുനിന്നു 40 നോട്ടിക്കൽ മൈൽ ഉൾക്കടൽ വരെ അലഞ്ഞാലും മതിയായ മീൻ ലഭിക്കുന്നില്ലെന്നും മത്സ്യത്തൊ ഴിലാകളികൾ വ്യക്തമാക്കുന്നു.

മുൻകാലങ്ങളിൽ സീസണിൽ ലഭിച്ചിരുന്ന ക്ലാത്തി, ചൂര, വാള, കൊഞ്ച് എന്നിവയുടെ വരവു കുറഞ്ഞതും പരമ്പരാഗതക്കാരെ ബാധിച്ചു. ആഴക്കടലി ന്‍റെ അടിത്തട്ടിൽ വസിക്കുന്ന കടൽച്ചൊറികൾ എന്ന ജെല്ലിഫിഷുകൾ കൂട്ടത്തോടെ മുകൾത്തട്ടിലെത്തിയതും മീൻ പിടിത്തക്കാർക്ക് വൻ തിരിച്ചടിയായി. മുൻ വർഷങ്ങളിലും ജെല്ലിഫിഷുകൾ എത്താറുണ്ടെങ്കിലും ഇത്തരത്തിൽ കൂട്ടമായ ആക്രമണം ഉണ്ടാകാറില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തൊട്ടാൽ ദേഹത്തു കടിക്കുന്ന മഞ്ഞ ജെല്ലിയെക്കാൾ അപകടകാരികളായ നീലവിഭാഗത്തിന്‍റെ വരവാണ് വലിയ പ്രശ്‌നം. ഭാരക്കൂടുതലുള്ള ഇവ മീൻ പിടിത്തവലകളെ പൊട്ടിച്ചെറിയുന്നതും പതിവായി.

അടി ത്തട്ടിലേക്ക് ഉൾവലിഞ്ഞ മീനുകൾ കാലാവസ്ഥ അനുകൂലമായ മേഖലകളിലേക്ക് പോവുകയാണ് പതിവ്. അങ്ങനെ വന്നാൽ മത്സ്യത്തിന്‍റെ കുറ വുണ്ടാകും. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന കേരള ജനതയ്ക്ക് ഇതു തിരിച്ചടിയാ കുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. സീസൺ പ്രതീക്ഷിച്ച് തമിഴ്നാട്ടിൽ നിന്നുപോലും ആയിരക്കണക്കിനു പേരാണ് വള്ളങ്ങളുമായി വിഴിഞ്ഞത്ത് തമ്പടിച്ചിരിക്കുന്നത്. ഈ സമയത്തെ ലാഭംകൊണ്ട് കുടുംബം പുലർത്താമെന്നു കരുതിയവർക്കും എൽ നിനോ തിരിച്ചടിയാണു സമ്മാനിച്ചത്.

Tags : District News Nattuvishesham Workers

Recent News

Corehub Up