x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആനക്കൊട്ടിൽ നിർമാണം അവസാനഘട്ടത്തിൽ

വെബ് ഡെസ്ക്
Published: September 20, 2026 05:38 AM IST | Updated: September 20, 2026 05:38 AM IST

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ഭീതിപരത്തുന്ന മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള വനംവകുപ്പ് നടപടി നിർണായകഘട്ടത്തിൽ. ആനയെ പാർപ്പിക്കുന്നതിനുള്ള ആനക്കൊട്ടിൽ (ക്രാൾ) നിർമാണം അവസാനഘട്ടത്തിലാണ്. ഇതിനായി 110 യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ച് മുത്തങ്ങയിൽ എത്തിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനകം ക്രാൾ നിർമാണം പൂർത്തിയാക്കി കുങ്കിയാനകളെ ആറളത്ത് എത്തിക്കാനാണ് വനംവകുപ്പിന്‍റെ നീക്കം.

ഓപ്പറേഷൻ കുങ്കി മിഷൻ (കെഎം-1) എന്ന പേരിലാണ് മോഴയാനയെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ആനയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ വനംവകുപ്പ് നേരത്തെ ഊർജിതമാക്കിയിരുന്നു. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുവെടിവച്ച് പിടികൂടുകയാണ് ലക്ഷ്യം.
നിലവിൽ കെഎം-1 വന്യജീവി സങ്കേതത്തിനുള്ളിലാണെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. ഫാമിലേക്ക് ഇറങ്ങുന്നതിനു മുന്പേ കുങ്കിയാനകളെ ആറളത്ത് എത്തിക്കാനാണ് നീക്കം. കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മോഴയാന ഫാമിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാനുള്ള സാധ്യതയും വനംവകുപ്പ് പരിഗണിക്കുന്നുണ്ട്.

ക്രാൾ നിർമാണം പൂർത്തിയാകുന്നതും കുങ്കിയാനകളുടെ സാന്നിധ്യവും പരിഗണിച്ചായിരിക്കും തുടർനടപടികൾ. മോഴയാനയുടെ നീക്കം നിരീക്ഷിച്ചശേഷം മയക്കുവെടി ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.

പുനരധിവാസ മേഖലയിലെ ജനങ്ങൾക്കും കർഷകർക്കും ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള നടപടികൾ വൈകുന്നതിൽ നേരത്തെ ആശങ്ക ഉയർന്നിരുന്നു. പുതിയ ക്രമീകരണങ്ങളോടെ ദൗത്യം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags : NattuVishesham DistrictNews

Recent News

Corehub Up