x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നാറിലെ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം: അപാകത പരിഹരിക്കും-എംപി


Published: June 23, 2026 10:43 PM IST | Updated: June 23, 2026 10:43 PM IST

തൊടുപുഴ: ഇരവികുളം നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ വന്യജീവി സങ്കേതം, കുറിഞ്ഞി ഉദ്യാനം, പാമ്പാടുംചോല, ആനമുടി ചോല എന്നീ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയായി ഉള്‍പ്പെടുത്തിയ കരട് വിജ്ഞാപനം സംബന്ധിച്ച് മന്ത്രി ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ എഫ്. രാജ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് എ. കൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട യോഗവും ഇതോടൊപ്പം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശകളാണ് കരടുവിജ്ഞാപനത്തിന് കാരണമെന്നും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരെയും അറിയിക്കാതെയാണ് ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചത്.

നിലവിലെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധിയായ 60 ദിവസത്തിനുള്ളില്‍ തിരുത്തല്‍ വരുത്തി ജനവാസമേഖലയും തോട്ടംമേഖലയും ഉള്‍പ്പെടെ ബഫര്‍ സോണില്‍ വന്നിട്ടുണ്ടെങ്കില്‍ ആ മേഖല മാറ്റി വീണ്ടും ശിപാര്‍ശ നല്‍കണമെന്നും എംപി അഭിപ്രായപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയ്ക്കായി മന്ത്രി ഷിബു ബേബി ജോണ്‍ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ 25നുമൂന്നാര‍ പഞ്ചായത്തില്‍ യോഗം ചേരുന്നതിനും നിര്‍ദേശം നല്‍കി.

Tags : resolved Nattuvishesham District news

Recent News

Corehub Up