x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്തിമ വോട്ടര്‍ പട്ടിക: ജില്ലയില്‍ 67,856 പേര്‍ പുറത്ത്


Published: February 24, 2026 04:55 AM IST | Updated: February 24, 2026 04:55 AM IST

കൊല്ലം: വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആര്‍) പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത് 20,76,671 പേര്‍. മുമ്പുണ്ടായിരുന്ന വോട്ടര്‍പ്പട്ടികയില്‍നിന്ന് 67,856പേര്‍ പുറത്തായി. കരട് വോട്ടര്‍പ്പട്ടികയില്‍ പേരില്ലാതിരുന്ന 92,786 പേര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടു. എസ്‌ഐആര്‍ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ആകെ വോട്ടര്‍മാരായിരുന്ന 21.44 ലക്ഷം ആളുകളില്‍ 1.60 ലക്ഷംപേര്‍ പട്ടികയില്‍നിന്ന് പുറത്തായിരുന്നു. എന്നാല്‍ 87,979 പേര്‍ പിന്നീട് പട്ടികയില്‍ പേര് ചേര്‍ത്തു.

10,84,207 സ്ത്രീകളും 9,92,443 പുരുഷന്മാരും 21 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 20,76,671 പേരാണ് പുതിയ പട്ടികയിലുള്ളത്. കരട് പട്ടികയില്‍ പല കാരണങ്ങളാല്‍ ഉള്‍പ്പെടാതെ പോയവര്‍ പുതിയതായി പേര് ചേര്‍ത്തിട്ടുണ്ട്. 18 വയസ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാര്‍ 24,850 മാത്രമാണ്. അതേ സമയം പുതുതായി വോട്ട് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരില്‍ 8445 പേരുടെ അപേക്ഷ തള്ളി.

ആകെ 96,432 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ജില്ലയിലെ വോട്ടര്‍പ്പട്ടികയില്‍ 16,079 പേര്‍ 85 വയസിനു മുകളിലുള്ളവരും 18,886 പേര്‍ ഭിന്നശേഷിക്കാരുമാണ്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് 6876 പേര്‍.

ഹിയറിംഗിൽ അയോഗ്യരായവര്‍ 3746

ജില്ലയിലെ 1.53 ലക്ഷം പേര്‍ക്ക് 2002ലെ എസ്ഐആര്‍ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇതിനു പുറമേ പട്ടികയിലെയും വിവരങ്ങളിലെയും പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച് 98,945 ആളുകളെ ഹിയറിംഗിനു വിളിച്ചിരുന്നു. ആകെ 2,52,872 പേര്‍ക്കാണ് ഹിയറിംഗ് നടന്നത്. ഇതില്‍ 2,48,976 വോട്ടര്‍മാര്‍ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടു. 3746 പേരെ മരണം, ഇരട്ടിപ്പ്, വിദേശ പൗരത്വം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഹിയറിംഗിൽ അയോഗ്യരാക്കി.

ഹിയറിംഗില്‍ അയോഗ്യരായ വോട്ടര്‍മാര്‍ക്കും പരാതിയുള്ളവര്‍ക്കും വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചോ ഉത്തരവ് ലഭിച്ചോ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒന്നാം അപ്പീല്‍ നല്‍കാം.

30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസംവരെ വോട്ടറായി പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.

കൂടുതല്‍ വോട്ടർമാര്‍ കരുനാഗപ്പള്ളിയില്‍

ജില്ലയില്‍ കൂടുതല്‍ വോട്ടർമാര്‍ ഉള്ളതു കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ്. 2,13,642 വോട്ടർമാര്‍. കുണ്ടറ മണ്ഡലമാണ് രണ്ടാമത്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടർമാരും (4 പേര്‍) കുണ്ടറയിലാണ്. കുന്നത്തൂര്‍, ചടയമംഗലം മണ്ഡലങ്ങളില്‍ രണ്ടു ലക്ഷത്തിലധികം വോട്ടർമാരുണ്ട്.

കൊല്ലത്താണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 1,63,106 പേര്‍. കരുനാഗപ്പള്ളിയുമായി നോക്കുമ്പോള്‍ ഏതാണ്ട് അന്‍പതിനായിരത്തിലധികം വോട്ടർമാരുടെ കുറവുണ്ട്.നഗര മണ്ഡലമായ ഇരവിപുരത്തും കൊല്ലം പോലെ വോട്ടർമാര്‍ കുറവുണ്ട്. 1,67,398 പേര്‍.

 

 

Tags : nattu vishesham Final voter list

Recent News

Corehub Up